x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കിയുടെ സ്വപ്നപദ്ധതിയായ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടതായി സൂചന


Published: April 16, 2026 11:06 PM IST | Updated: April 16, 2026 11:06 PM IST

നെടുങ്കണ്ടം: അധിക സാമ്പത്തിക ചെലവുമൂലം കൊച്ചി - തേനി ഗ്രീന്‍ഫീല്‍ഡ് ഹൈവേ പ്രോജക്ട് ഉപേക്ഷിച്ചതായി സൂചന. ജില്ലയുടെ വികസനത്തിന് വലിയ സംഭാവന നല്‍കുമായിരുന്ന പദ്ധതിയാണ് ദേശീയപാത അഥോറിറ്റി ഉപേക്ഷിച്ചത്. 2020ല്‍ ഡീന്‍ കുര്യാക്കോസ് എംപി ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ഭാരത് മാലാ പദ്ധതിയില്‍പ്പെടുത്തി എന്‍എച്ച് - 85 എന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കൊച്ചിയില്‍നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ, ഇടുക്കി, നെടുങ്കണ്ടം, തേവാരംമെട്ട് വഴി തേനിയില്‍ എത്തുന്ന രീതിയിലായിരുന്നു പാത വിഭാവനം ചെയ്തത്. 45 മീറ്റര്‍ വീതിയില്‍ പുതിയ അലൈന്‍മെന്‍റിലാണ് പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. മേല്‍പ്പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഹൈവേ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. 2022ല്‍ ഇതിനായി ദേശീയ പാതാ അഥോറിറ്റി മൂവാറ്റുപുഴയില്‍ ഓഫീസ് ആരംഭിക്കുകയും ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു.

ഇവരുടെ നേതൃത്വത്തില്‍ ഒരു കിലോമീറ്റര്‍ വീതിയില്‍ ഏരിയല്‍ സര്‍വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പും ഹൈവേയുടെ നിര്‍മാണവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണക്കാക്കിയപ്പോള്‍ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വന്നതോടെയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉപേക്ഷിക്കേണ്ടതായി വന്നത്.

കൊച്ചിയും തേനിയും തമ്മിലുള്ള ദൂരത്തില്‍ 100 കിലോമീറ്ററോളം ലാഭം ഉണ്ടാകേണ്ടിയിരുന്ന പദ്ധതിയാണ് എന്‍എച്ച് 85. നിലവിലുള്ള കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയുമായി ഒരിടത്തും കൂട്ടിമുട്ടാത്ത രീതിയിലായിരുന്നു റോഡിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിച്ചിരുന്നത്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരക്കുനീക്കവും ഗതാഗതവും കൂടുതല്‍ സുഗമമാകുമെന്നതിനൊപ്പം ഇടുക്കിയുടെ ടൂറിസത്തിനും സുഗന്ധവ്യഞ്ജന ചരക്കുനീക്ക രംഗത്തും വന്‍ പ്രതീക്ഷയായിരുന്നു ഈ പദ്ധതി.

മലയോരമേഖലയുടെ സമഗ്ര വികസനത്തിന് സാക്ഷ്യം വഹിക്കുമായിരുന്ന പദ്ധതിയാണ് തുടക്കത്തില്‍തന്നെ ഉപേക്ഷിക്കപ്പെട്ടത്. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രോജക്ടിലെ നിലവിലെ പ്രതിസന്ധികള്‍ നീക്കി നടപടികള്‍ പുനരാരംഭിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

Tags : dream project nattuvishesham local news

Recent News

Corehub Up