കണ്ണൂർ: സർക്കാർ കരാറുകാർക്ക് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു പൂർത്തിയാക്കിയ വകയിൽ പതിനായിരം കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. രാജൻ. ദേശീയപാത അഥോറിറ്റിയും വിവിധ സംസ്ഥാന സർക്കാരുകളും കരാറുകാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉത്തരവുകളിറക്കിയെങ്കിലും കേരള സർക്കാർ മാത്രം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു കാരണം റോഡ്-കെട്ടിട നിർമാണങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ടാർ, സ്റ്റീൽ തുടങ്ങിയ നിർമാണ വസ്തുക്കൾക്ക് 90 ശതമാന ത്തോളമാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്. അനുകൂല തീരുമാനങ്ങൾ പുതിയ സർക്കാരിൽ നിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് മേയ് 20ന് ചേരുന്ന കൺവൻഷനിൽ ഈക്കാര്യം സർക്കാരിനോടാവശ്യപ്പെടും. ഫലം ഉണ്ടായില്ലെങ്കിൽ സമരമുൾപ്പെടെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഊരാളുങ്കൽ ഉൾപ്പെടെയുള്ള അക്രെഡിറ്റ് ഏജൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നല്കിയ തിനാൽ ഭീമമായ നഷ്ടമാണ് സർക്കാരിന് ഉണ്ടായത്. ടെൻഡർ നടപടി നിയമപരമായി മാത്രം നടത്താ ൻ പുതിയ സർക്കാർ തയാറാകണമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സുനിൽ പോള, പി.ഐ. രാജീവ്, ഇഷമൽ, കെ.പി. ആഷിഖ് എന്നിവർ പങ്കെടുത്തു.