x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവന കുടിയേറ്റ കഥയുമായി "കാനാൻ' അരങ്ങിലെത്തി

വെബ് ഡെസ്ക്
Published: September 9, 2026 02:36 AM IST | Updated: September 9, 2026 02:36 AM IST

ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: മലബാർ കുടിയേറ്റത്തിന്‍റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ "കാനാൻ' അരങ്ങിലെത്തി. കണ്ണൂർ കമ്യൂണിക്കേഷൻസിന്‍റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ ഒരുക്കിയ നാടകത്തിന്‍റെ ആദ്യാവതരണമാണ് തളിപ്പറന്പ് സെന്‍റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നത്. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു.

ഒരു ജനത എപ്രകാരം ഇങ്ങനെ അതിജീവനം നടത്തി എന്നുള്ളതിന്‍റെ നാൾവഴിയെ വിശ്വസ്തതയോടെ തിരിച്ചറിയാനും കണ്ടെത്താനും അവർ നടത്തിയ പരിശ്രമത്തെക്കുറിച്ച് മനസിലാക്കേണ്ടതുണ്ടെന്നും അതിനാൽ തന്നെയാണ് നാടകത്തിന് കാനാൻ എന്നു പേരിട്ടതെന്നും ആർച്ച്ബിഷപ് പറഞ്ഞു. കാനാൻ എന്നത് ഓരോ വിശ്വാസിയുടെയും ഹൃദയരക്തത്തിൽ അലിഞ്ഞുചേർന്ന പദമാണ്,

അതിന്‍റെ അർഥം തീക്ഷ്ണത എന്നാണ്. ഈ മണ്ണ് ഒരിക്കലും ചതിക്കില്ല എന്ന് നമ്മുടെ പൂർവികരെ ദൈവം ബോധ്യപ്പെടുത്തി. ആ ബോധ്യത്തിൽ ഊന്നി അവർ നടത്തിയ ഐതിഹാസികമായ അതിജീവനത്തിന്‍റെ കഥയാണ് മലബാർ കുടിയേറ്റം. കുടിയേറ്റത്തിന്‍റെ നൂറാം വർഷത്തിലെ അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ എല്ലാ കുടിയേറ്റ കേന്ദ്രങ്ങളിലും കാനാൻ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആർച്ച്ബിഷപ് പറഞ്ഞു. കണ്ണൂർ കമ്യൂണിക്കേഷൻസിന്‍റെ രക്ഷാധികാരി ഫാ. മാത്യു ആശാരിപറമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള ചരിത്രത്തിലെ നാഴികക്കല്ലായ മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങൾ ആധുനിക ഡിജിറ്റിൽ സാങ്കേതിക വിദ്യയിലൂന്നി അവതരിപ്പിക്കുന്നതിനൊപ്പം വിദേശത്തേക്കുള്ള മൂന്നാം കുടിയേറ്റത്തിന്‍റെ വിഹ്വലതകളും സാമൂഹിക പ്രശ്നങ്ങളും നാടകം ചർച്ച ചെയ്യുന്നുണ്ട്. ദീർഘകാലം നാടകപ്രവർത്തനത്തിന്‍റെ അനുഭവ പശ്ചാത്തലമുള്ള കണ്ണൂർ സെബാസ്റ്റ്യൻ, സാംസ്കാരിക സാഹിത്യരംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാജു ജോൺ, സ്റ്റേജ് ആർട്ടിസ്റ്റ് അസോസിയേഷൻ ഭാരവാഹിയായ ടി. ഗോപകുമാർ തുടങ്ങിയവരാണ് നാടകത്തിന്‍റെ അണിയറയിൽ.
തോമസ് മൂന്നുപീടികയാണ് രചയിതാവ്. എ

ഴുപതിലേറെ നാടകങ്ങൾ സംവിധാനം ചെയ്ത വൈക്കം വിനുവാണ് സംവിധായകൻ. 14 പ്രഫഷണൽ കലാകാരന്മാരും അഞ്ചു സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് നാടക ടീം.തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up