x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കായംകുളം പട്ടണം

വെബ് ഡെസ്ക്
Published: August 19, 2026 11:19 PM IST | Updated: August 19, 2026 11:19 PM IST

കായംകുളം പാർക്ക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്

കായംകുളം: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കായംകുളം പട്ടണത്തിൽ ആവിഷ്കരിച്ച ഗതാഗത പരിഷ്കാരങ്ങൾ ഫലം കാണാതെ പേരിൽ ഒതുങ്ങി. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ കണ്‍വീനറായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുമ്പ് പട്ടണത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയത്, എന്നാൽ ഇത് ഫലം കണ്ടില്ലെന്നുമാത്രമല്ല കുരുക്ക് അഴിയാതെ പട്ടണം ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുകയാണ്. ഓണത്തിന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതും കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർക്ക് കഴിയാതെ വരികയാണ്. ലിങ്ക് റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുതലുള്ളത്. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ജംഗ്ഷൻ മുതല്‍ കോടതി റോഡ്- പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ മെയിൻ റോഡുവരെയും ലിങ്ക് റോഡ്, പാര്‍ക്ക് ജംഗ്ഷൻ മുതല്‍ വടക്കോട്ട് മേടമുക്കുവരെയും വണ്‍വേ സംവിധാനം ആയിരുന്നു പ്രധാന പരിഷ്‌കാരം.

ലിങ്ക് റോഡിന്‍റെ പടിഞ്ഞാറുഭാഗം, ലിങ്ക് റോഡില്‍നിന്ന് കിഴക്കോട്ടുള്ള റോഡിന്‍റെ വലതുവശം, മെയിൻ റോഡിന്‍റെ പടിഞ്ഞാറുഭാഗം, പാര്‍ക്ക് ജംഗ്ഷനിൽനിന്ന് മേടമുക്കുവരെയുള്ള റോഡിന്‍റെ ഇടതുവശം, മുക്കവല വരെയുള്ള റോഡിന്‍റെ കിഴക്കുവശം എന്നിവിടങ്ങളില്‍ മാത്രം പാർക്കിംഗ് അനുവദിക്കാനും പോലീസ് സ്റ്റേഷന്‍ മുതല്‍ വടക്കോട്ടുള്ള റോഡില്‍ പാർക്കിംഗ് നിരോധിക്കാനുമായിരുന്നു തീരുമാനം.

തീരുമാനം നടപ്പാക്കുന്നതിനു പോലീസ് തുടക്കത്തില്‍ നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് കാര്യക്ഷമമായി നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഓരോ റോഡിലും കൃത്യമായി പാർക്കിംഗ് ഏരിയ നിശ്ചയിച്ചു നല്‍കാതെ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കി തടിതപ്പുന്ന സമീപനമാണ് പോലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

ടീം ചാരിറ്റി ഡിവൈഎസ്പിക്കു നിവേദനം നൽകി

കായംകുളം: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ടീം ചാരിറ്റി ഭാരവാഹികൾ കായംകുളം ഡിവൈഎസ്പിക്കു നിവേദനം നൽകി.

കായംകുളം മുനിസിപ്പൽ റോഡ്, റെയിൽവേ ഓവർബ്രിഡ്ജ് റോഡ്, മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ദിവസേന ഉണ്ടാകുന്ന ഗതാഗത തടസം യാത്രക്കാരേയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ടീം ചാരിറ്റി പ്രസിഡന്‍റ് ഷഫീഖ്, സെക്രട്ടറി അബു ജനത കോ-ഓർഡിനേറ്റർ എ.എച്ച്.എം. ഹുസൈൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.

 

കായംകുളം നഗരത്തിലെ വഴിയോരക്കച്ചവടം ഒഴിവാക്കും: നഗരസഭാ ചെയർമാൻ

കായംകുളം: നഗരത്തിലെ ടിബി റോഡ്, ലിങ്ക് റോഡ്, മെയിൻ റോഡ്, കോടതി റോഡ് ഭാഗങ്ങളിൽ ഗതാഗത തടസം സൃഷ്ടിച്ച് നടത്തിവരുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കുവാൻ നഗരസഭാ ഉദ്യോഗസ്ഥർക്കും പോലീസിനും നിർദേശം നൽകിയതായി ചെയർമാർ ശരത് ലാൽ അറിയിച്ചു.

ഈ റോഡുകളിൽ വാഹന പാർക്കിംഗ് നടത്തുന്നവർക്കെതിരേയും പോലീസ് കേസെടുക്കും. ഓണത്തിരക്കിൽ ഗുരുതരമായ ഗതാഗതക്കുരുക്കാണ് ടൗണിലെ പ്രധാന റോഡുകളിൽ ഉണ്ടായിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു.

Tags : traffic congestion NattuVishasham DistrictNews

Recent News

Corehub Up