x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിക്കോഫിന് മണിക്കൂറുകൾ മാത്രം : ഫുട്ബോൾ ആവേശത്തിന്‍റെ കൊടുമുടിയിൽ ആരാധകർ


Published: June 10, 2026 06:17 AM IST | Updated: June 10, 2026 06:17 AM IST

മാനന്തവാടി ഇല്ലത്ത് വയലിൽ ഫുട്ബോൾ ആരാധകർ അണിനിരന്നപ്പോൾ.

മാനന്തവാടി: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ആവേശം ഉച്ചകോടിയിലെത്തി.

ആരാധകരുടെ ശ്രദ്ധ നേടുന്നത് ഫ്ളക്സുകളിലെ വ്യത്യസ്തമായ പഞ്ച് വാചകങ്ങളാണ്. എതിരാളി ടീമുകളെ നർമ്മരസത്തിൽ വിമർശിക്കുന്നതും സ്വന്തം ടീമിന്‍റെ കരുത്ത് ഉയർത്തിക്കാട്ടുന്നതുമായ വാചകങ്ങളിലൂടെ ആരാധകർ തമ്മിലുള്ള സൗഹൃദ മത്സരവും കനക്കുകയാണ്. ഓരോ ദിവസവും പുതിയ ഫ്ളക്സുകളും കൗതുകം നിറഞ്ഞ സന്ദേശങ്ങളും പ്രത്യക്ഷപ്പെടുന്നതോടെ ഫുട്ബോൾ ചർച്ചകൾക്കും ചൂടേറുന്നു.

അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങി വിവിധ ടീമുകളുടെ ആരാധക കൂട്ടായ്മകൾ വർണാഭമായ വിളംബര റാലികളും ബൈക്ക് റാലികളും സംഘടിപ്പിച്ചു. ടീമുകളുടെ പതാകകളും ബാനറുകളും ജഴ്സികളും അണിഞ്ഞാണ് ആരാധകർ റാലികളിൽ പങ്കെടുത്തത്. നാസിക് ഡോളും ബാന്‍റും പടക്കവും പൂത്തിരിയുമെല്ലാം റാലിക്ക് കൊഴുപ്പേകുന്നു. ഇല്ലത്തുമൂല മിലാനോ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര റാലി ഡിവിഷൻ കൗണ്‍സിലർ രജില ഉദ്ഘാടനം ചെയ്തു.

ജെസി, പിലാക്കാവ്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിൽ പര്യടനം നടത്തി എരുമത്തെരുവിൽ സമാപിച്ചു. പാണ്ടിക്കടവ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര റാലി എടവക അന്പലവയലിൽ നിന്നാരംഭിച്ച് പാണ്ടിക്കടവിൽ സമാപിച്ചു.

മാനന്തവാടി ഇല്ലത്തുമൂല മിലാനോ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ആരാധകർക്ക് കളി കാണുന്നതിനായി വലിയ സ്ക്രീനും ഒരുക്കുന്നുണ്ട്.

വിളംബര ജാഥ നടത്തും

മാനന്തവാടി: ഫിഫ വേൾഡ് കപ്പ് 2026 ന്‍റെ ഭാഗമായി മാനന്തവാടി നഗരസഭയും പഴശിരാജ സ്മാരക ഗ്രന്ഥാലയവും ചേർന്ന് 11 ന് വിളംബര ജാഥ നാടത്തും. വാഹനങ്ങളുടെ അകന്പടിയോട് കൂടി വള്ളിയൂർകാവിൽ നിന്ന് തുടങ്ങി കൊയിലേരി, പയ്യംപള്ളി, ഒണ്ടയങ്ങാടി, ചെറ്റപ്പാലം, എരുമത്തെരുവ്, പിലാക്കാവ്, പഞ്ചാരകൊല്ലി, ചിറക്കര, വട്ടർകുന്ന്, കുറ്റിമൂല, കണിയാരം, കുഴിനിലം, ഒഴക്കോടി, ചൂട്ടക്കടവ് ജികെഎം വഴി മാനന്തവാടി ടൗണ്‍ ചുറ്റി നഗരസഭ ഓഫീസിന് സമീപം സമാപിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകന്പടിയോട് കൂടി കാൽനടജാഥ നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും.

ബൈക്കുകൾ, കാറുകൾ, മറ്റ് വാഹനങ്ങൾ വിളംബര ജാഥയിലുണ്ടാവും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറിന് സമാപിക്കും. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് ജാഥയിൽ പങ്കെടുക്കണം.

വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി.വി.എസ്. മൂസ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, കൗണ്‍സിലർ വി.ആർ. പ്രവീജ്, പഴശി ഗ്രന്ഥാലയം പ്രവർത്തകർ വി. ഹുസൈൻ, വി.പി. ഷിനോജ് എന്നിവർ പങ്കെടുത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up