x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോണത്ത് പുഴ പുനരുജ്ജീവനം: കൈയേറ്റം കണ്ടെത്താൻ സംയുക്ത പരിശോധന

വെബ് ഡെസ്ക്
Published: September 9, 2026 02:40 AM IST | Updated: September 9, 2026 02:40 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കോണത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് 22 മുതല്‍ സംയുക്ത പരിശോധന ആരംഭിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്. കളക്ടറേറ്റില്‍ എഡിഎമ്മിന്‍റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുത്തന്‍കാവ് മുതല്‍ വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റര്‍ ദൂരത്തിലുള്ള കോണോത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിനായി ദേശീയ ഹരിതട്രൈബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇറിഗേഷന്‍, സര്‍വേ, വില്ലേജ് ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പറും അടങ്ങുന്ന സംഘമായിരിക്കും പരിശോധന നടത്തുക.

തീരത്തിന്‍റെ സര്‍വേയ്ക്ക് ശേഷം ലഭിച്ച സ്‌കെച്ച് ഉപയോഗിച്ച് സംഘം കൈയേറ്റത്തിന്‍റെ വ്യാപ്തി പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ കൈയേറിയ ഭൂമികളുടെ ലിസ്റ്റ് തയാറാക്കി ഒഴിപ്പിക്കല്‍ പോലെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം യോഗത്തില്‍ അറിയിച്ചു.

ബണ്ട് നിര്‍മാണത്തിന്‍റെ ഭാഗമായി പുഴയില്‍ നിന്നും ഖനനം ചെയ്‌തെടുത്ത മണ്ണ്, പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് ശേഷം ബാക്കി വരുന്നത് സര്‍ക്കാര്‍ ഏജന്‍സി വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എഡിഎം നിര്‍ദേശിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ കടവുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍, പാടശേഖര സമിതി എന്നിവയുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : River Rejuvenation NattuVishasham DistrictNews

Recent News

Corehub Up