മംഗലംഡാം: വീടുകളും കാർഷികവിളകളും നിറഞ്ഞുനിൽക്കുന്ന ഒലിപ്പാറ റോഡിൽ പൈതലയിൽ കരിങ്കൽ ക്വാറികൾ ആരംഭിക്കാൻ തിരക്കുപിടിച്ച പണികൾ.
വലിയ ജെസിബി ഉപയോഗിച്ചാണ് മലയിലെ മണ്ണുനീക്കലും റോഡുനിർമാണവും നടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഇറങ്ങിപ്പോകുന്ന പോക്കിൽ ഈ പ്രദേശത്തുമാത്രം മൂന്ന് കരിങ്കൽ ക്വാറികൾക്കാണ് അനുമതി നൽകിയിട്ടുള്ളതെന്നു നാട്ടുകാർ ആരോപിച്ചു.
ഇതിന്റെ പിൻബലത്തിലാണ് ദ്രുതഗതിയിൽ സ്ഥലത്ത് പണികൾ നടക്കുന്നത്. ജനങ്ങളെ വെല്ലുവിളിച്ച് ആരംഭിക്കുന്ന കരിങ്കൽക്വാറികൾക്കെതിരേ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള ആലോചനയിലാണ് നാട്ടുകാർ. കരിങ്കൽക്വാറികൾ പ്രദേശത്തെ കാർഷികവിളകൾ ഇല്ലാതാക്കുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ക്വാറികൾ ബന്ധപ്പെട്ട അധികൃതർ തടഞ്ഞില്ലെങ്കിൽ നിലനിൽപ്പിനായുള്ള സമരത്തിനിറങ്ങുമെന്നു നാട്ടുകാർ പറഞ്ഞു.
Tags : Karingal quarry Nattuvishesham Districte news