തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച "എന്റെ മലയാളം’ ഗവേ ഷണ പ്രഭാഷണപരിപാടിയുടെ മൂന്നാം അധ്യായം രാംമോഹൻ പാലിയത്ത് ഉദ
തൃശൂർ: സംസ്കാരത്തിന്റെ ഉത്പന്നമാണു ഭാഷയെന്നും ജീവിതചര്യകളും സാഹചര്യങ്ങളും ഭാഷാപ്രയോഗങ്ങളെ സ്വാധീനിക്കുമെന്നും എഴുത്തുകാരനും പ്രശസ്ത നിരൂപകനുമായ രാംമോഹൻ പാലിയത്ത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിക്യവും കാർഷികവൃത്തിയുടെ
അപചയവും മലയാളത്തെ പിന്നോട്ടടിക്കും. തൊഴിലുകളാണു നമുക്കു വാക്കുകൾ നൽകുന്നത്. മലയാളി അധ്വാനം മറന്നതു നമ്മുടെ ഭാഷയെയും ബാധിച്ചു. ഭാഷയുടെ എഴുത്തുരൂപത്തിനുപകരം ശബ്ദാധിഷ്ഠിതമായ എഴുത്ത് കടന്നുവരുന്നത് ഇന്നത്തെ ഏറ്റവും വലിയ ഭീഷണിയാണെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.
തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ‘എന്റെ മലയാളം’ ഗവേഷണ പ്രഭാഷണപരിപാടിയുടെ മൂന്നാം അധ്യായം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജെൻസി തലമുറയുടെ മലയാളം ഭാഷയുടെ അപഭ്രംശമല്ല എന്നും മലയാളഭാഷയുടെ പുതിയകാലത്തെ വളർച്ചയാണു സൂചിപ്പിക്കുന്നതെന്നും അധ്യക്ഷത വഹിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
എഴുത്തുകാരായ കെ. രഘുനാഥൻ, കെ. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, ഡോ. സരസ്വതി ബാലകൃഷ് ണൻ എന്നിവരും പ്രഭാഷണങ്ങൾ നിർവഹിച്ചു. ഡോ. എസ്.കെ. വസന്തൻ, എം.ഡി. രാജേന്ദ്രൻ, മോഹൻദാസ് പാറപ്പുറത്ത്, എം.ഡി. രത്നമ്മ, ശ്രീദേവി അന്പലപുരം എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News