x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിന്യസംസ്‌കരണത്തില്‍ മലപ്പുറത്തെ മാതൃകയാകും: ജില്ലാ പഞ്ചാ. പ്രസിഡന്‍റ്

വെബ് ഡെസ്ക്
Published: September 3, 2026 11:52 PM IST | Updated: September 3, 2026 11:52 PM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: കേരളത്തിന് മാതൃകയാക്കാവുന്ന തരത്തില്‍ മികച്ച മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി. ജില്ലയിലെ വീടുകളില്‍നിന്ന് ഹരിതകര്‍മ സേന ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മലപ്പുറം കോട്ടക്കുന്നില്‍ ജില്ലാ ശുചിത്വമിഷനും എക്കോ വേള്‍ഡ് സഹകരിച്ച് ഒരുക്കിയ ഏഷ്യയിലെ ഏറ്റവും വലിയ "വേസ്റ്റ് ടു ആര്‍ട്ട് അത്തപ്പൂക്കളം' സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രീയ മാന്യസംസ്‌കരണത്തിന്‍റെ ആവശ്യകതയും പ്രയോജനങ്ങളും പരിചയപ്പെടുത്തുന്ന തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയും അതോടൊപ്പം ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലാ ശുചിത്വമിഷനുമായ സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കും. മാലിന്യങ്ങളെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള പരിശീലന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആകെ 20736 പ്ലാസ്റ്റിക് കുപ്പികള്‍, 13 കിലോ ചാക്കുകള്‍, 485 സിഡികള്‍, 12 കിലോ അലുമിനിയം ഫോയിലുകള്‍, 138 ഫുഡ് കണ്ടെയ്നറുകള്‍, 18 കിലോ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് 1560 ചതുരശ്ര അടി വലുപ്പമുള്ള പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്.
കോട്ടക്കുന്നില്‍ ഒരുക്കിയിരിക്കുന്ന പൂക്കളം ഞായറാഴ്ച വരെ പൊതുജനങ്ങള്‍ക്ക് കാണാനാകും. സെല്‍ഫി വിത്ത് പൂക്കളം മത്സരവും ഞായറാഴ്ച വരെ നീട്ടി.

ജില്ലാ ശുചിത്വമിഷന്‍ കോ-ഒര്‍ഡിനേറ്റര്‍ എ.ആതിര, പ്രോഗ്രാം ഓഫിസര്‍ കെ. സിറാജുദ്ദീന്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ് കെ. വിനീത്, ഓഫിസ് അറ്റന്‍ഡര്‍ മുഹമ്മദ് സാലി എന്നിവരും പങ്കെടുത്തു.

Tags : waste management NattuVishasham DistrictNews

Recent News

Corehub Up