x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പായിപ്രയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ആവശ്യവുമായി എംഎല്‍എ ആഭ്യന്തരമന്ത്രിക്കു മുന്നിൽ

വെബ് ഡെസ്ക്
Published: July 24, 2026 04:08 AM IST | Updated: July 24, 2026 04:08 AM IST

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കുന്നു.

മൂവാറ്റുപുഴ: പായിപ്ര കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ നിലവിലെ പ്രവര്‍ത്തനപരിധിയും വര്‍ധിച്ചുവരുന്ന നിയമ-സമാധാന വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ പോലീസ് സ്റ്റേഷന്‍ ആവശ്യമായി വരുന്നതെന്ന് എംഎല്‍എ പറഞ്ഞു.

1982ല്‍ നിശ്ചയിച്ച പോലീസ് സ്റ്റേഷന്‍ പരിധിയാണ് ഇന്നും തുടരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ജനസംഖ്യയിലും വാഹന വ്യാവസായിക വളര്‍ച്ചയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഏകദേശം 1.30 ലക്ഷം ജനസംഖ്യയും 135 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുമുള്ള പ്രദേശം ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലനില്‍ക്കുന്നത് പോലീസ് സേവനങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് പായിപ്ര പഞ്ചായത്ത്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍, വിദ്യാഭ്യാസ-വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ മേഖലയെ പ്രത്യേക ശ്രദ്ധപ്രദേശമാക്കി മാറ്റിയിരിക്കുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി. നിലവില്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഗണ്യമായ പങ്കും പായിപ്ര മേഖലയുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ ദൂരപരിധി, ഗതാഗതക്കുരുക്ക്, ഉള്‍പ്രദേശങ്ങളിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും മൂവാറ്റുപുഴ സ്റ്റേഷനില്‍നിന്നും സമയബന്ധിതമായി എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ നിയമ-സമാധാന പരിപാലനത്തെ സാരമായി ബാധിക്കുന്നുണ്ട്.

പുതിയ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ താല്‍ക്കാലിക കെട്ടിട സൗകര്യവും സ്ഥിരം കെട്ടിട നിര്‍മാണത്തിനാവശ്യമായ സര്‍ക്കാര്‍ ഭൂമിയും ലഭ്യമാണെന്നത് ഈ നിര്‍ദേശത്തിന്‍റെ പ്രായോഗികത വര്‍ധിപ്പിക്കുന്ന ഘടകമാണ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ ഭാരം കുറയ്ക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും പോലീസ് സേവനം ഉറപ്പാക്കുന്നതിനും പുതിയ പോലീസ് സ്റ്റേഷന്‍ സഹായകരമാണെന്ന് എംഎല്‍എ പറഞ്ഞു.

Tags : Local News Nattuvishesham new police station Paipra

Recent News

Corehub Up