പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ബാക്കിയിരിക്കെ ഇന്നലെ ജില്ലയിൽ പന്ത്രണ്ട് മണ്ഡലങ്ങളിലും പത്രികാസമർപ്പണത്തിന് മുന്നണി സ്ഥാനാർഥികൾ സജീവം. മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
എൽഡിഎഫ് സ്ഥാനാർഥികൾ എല്ലാ മണ്ഡലങ്ങളിലും പത്രിക സമർപ്പിച്ചപ്പോൾ യുഡി എഫ്, എൻഡിഎ സ്ഥാനാർഥികൾ പല മണ്ഡലങ്ങളിലും പത്രിക സമർപ്പിക്കാനുണ്ട്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി.എം. ശശി പത്രിക സമർപ്പിച്ചു. ചിറ്റൂരിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതനും എൽഡിഎഫ് സ്ഥാനാർഥിയായി വി. മുരുകദാസും സ്വതന്ത്ര സ്ഥാനാർഥിയായി എൻ.എസ്.കെ. പുരം ശശികുമാറും പത്രിക സമർപ്പിച്ചു.
കോങ്ങാട് യുഡിഎഫ് സ്ഥാനാർഥിയായി കെ.എ. തുളസിയും എൽഡിഎഫ് സ്ഥാനാർഥിയായി കെ. ശാന്തകുമാരിയും പത്രിക സമർപ്പിച്ചു. മലന്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി എ. പ്രഭാകരനും സോഷ്യലിസ്റ്റ് കമ്മിറ്റി സെൻട്രൽ ഓഫ് പാർട്ടി സ്ഥാനാർഥി കെ. പ്രസാദും പത്രിക സമർപ്പിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി രമേഷ് പിഷാരടിയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി എൻ.എം.ആർ. റസാഖും എൻഡിഎ സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനും പത്രിക സമർപ്പിച്ചു.
ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായി കെ. പ്രേംകുമാർ, യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി പി.കെ. ശശിയും മണ്ണാർക്കാട് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മൻസിൽ അബൂബക്കറും യുഡിഎഫ് സ്ഥാനാർഥിയായി എൻ. ഷംസുദ്ദീനും പത്രിക സമർപ്പിച്ചു.
നെന്മാറയിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ. പ്രേമനും എൻഡിഎ സ്ഥാനാർഥിയായി എ.എൻ. അനുരാഗും സ്വതന്ത്ര സ്ഥാനാർഥിയായി ആർ. ശങ്കരനാരായണനും പത്രിക സമർപ്പിച്ചു. തരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. സുമോദ്, യുഡിഎഫ് സ്ഥാനാർഥിയായി കെ.സി. സുബ്രഹ്മണ്യൻ, ഷൊർണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി. മമ്മിക്കുട്ടി, തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ്, യുഡിഎഫ് സ്ഥാനാർഥിയായി വി.ടി. ബൽറാം എന്നിവർ പത്രിക സമർപ്പിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് രമേഷ് പിഷാരടി പത്രിക സമർപ്പിച്ചത്. ഷാഫി പറന്പിൽ എംപിയാണ് രമേഷ് പിഷാരടിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്. നാമനിർദേശക പത്രിക സമർപ്പണത്തിന് മുന്പായി നടൻ മമ്മൂട്ടി സ്ഥാനാർഥിക്ക് വീഡിയോ കോളിലൂടെ ആശംസകൾ നേർന്നു. വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുത്തു.