സാക്ഷരതാ പ്രേരക്മാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ദേശീയ സാക്ഷരതാ പ്രവർത്തക യൂണിയൻ ഭാരവാഹികൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽ
കോഴിക്കോട് :സാക്ഷരത പ്രേരക്മാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ദേശീയ സാക്ഷരത പ്രവർത്തക യൂണിയൻ തദ്ദേശ വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നൽകി.
സംസ്ഥാനത്ത് ഇപ്പോൾ 1,350 ഓളം പ്രേരക്മാർ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നത്.
വേതനത്തിന്റെ 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനവും 40 സാക്ഷരത മിഷനുമാണ് പ്രേരക്മാർക്ക് നൽകുന്നത്. സാക്ഷരതാ മിഷന്റെ വിഹിതം ഇപ്പോഴും കുടിശികയാണ്.
പ്രേരക്മാരുടെ വേതനം പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുക, സേവന കാലാവധി, പാർട്ട് ടൈം - കണ്ടിജന്റ് ജീവനക്കാരുടേതു പോലെ 70 വയസ് വരെയായി ഉയർത്തുക,
തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, മെഡിസെപ്പ് പോലുള്ള ആരോഗ്യ - ഇൻഷുറൻസ് പരിരക്ഷ അനുവദിക്കുക, പ്രേരക്മാർ വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റി, പെൻഷൻ ആനുകൂല്യങ്ങൾ നൽകുക, വിവിധ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കപ്പെട്ട പ്രേരക്മാരെ മാതൃപഞ്ചായത്തിലേക്കോ, സമീപ പഞ്ചായത്തിലേക്കോ മാറാനുള്ള അവസരം സൃഷ്ടിക്കുക, മിനിമം വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ ചേളന്നൂർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.
Tags : Local News Nattuvishesham Kozhikode