തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്‍സ്റ്റഗ്രാം സുഹൃത്തിന് 26 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും. ഇരവിപേരൂര്‍ വള്ളംകുളം നെടുമ്പ്രത്തുമല ചണ്ണമല കോളാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് ബിനു(23)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ബിഎന്‍എസ്, പോക്സോ വകുപ്പുകളിലായി ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അതിജീവിതയെ 2025 ഫെബ്രുവരി 22ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവല്ല എസ്എച്ച്ഒ എസ്. സന്തോഷ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ ദീപകുമാരി ഏകോപിപ്പിച്ചു.
പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവിതയ്ക്കു നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Tags : Nattuvishesham Districtnews POCSO Case