കഴക്കൂട്ടം: പശ്ചിമ ബംഗാൾ ഫലാകോട്ടയിൽ അച്ഛനെ വിറകുകഷണംകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകനെ ശ്രീകാര്യം പൊലിസ് അറസ്റ്റുചെയ് തു. പശ്ചിമ ബംഗാൾ അലിപൂർ ജില്ലയിൽ ഫലാക്കോട്ട പൊലിസ് സ്റ്റേഷനു സമീപം താമസിക്കുന്ന പ്രസെൻജിത്ത് ദാസി (28) നെയാണു ശ്രീകാര്യം പൊലിസ് ചെക്കാലമുക്കിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിൽനിന്നും അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 31 നാണു പിതാവ് സഞ്ജയ് ദാസിനെ അമ്മ ഉഷാറാണിയും പ്രസെൻജിത്ത് ദാസും ചേർന്നു തലയ് ക്കടിച്ചു കൊന്നത്. സംഭവത്തിൽ ഫലാക്കോട്ട പൊലിസ് ഉഷാറാണിയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേരളത്തിൽ താമസിച്ചിരുന്ന പ്രസെൻജിത്ത് കൊലപാതകശേഷം കേരളത്തിലേക്കുതന്നെ തിരിച്ചുവരികയായിരുന്നു. ഇതുമനസിലാക്കിയ ഫലാക്കോട്ട പൊലിസ് ശ്രീകാര്യം പൊലിസിനെ വിവരം അറിയിച്ചു. ഇതേ തുടർന്നായിരുന്നു പ്രസെൻജിത്തിന്റെ അറസ്റ്റ്.
അമ്മയെ ക്രൂരമായി മർദിക്കുന്നതുകണ്ട് സഹിക്കാതെയാണു അച്ഛനെ വിറകുകഷണംകൊണ്ട് അടിച്ചതെന്നാണ് പ്രസെൻജിത്ത് പൊലിസിനു മൊഴി നൽകി.