കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചു. കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്റെ പിടിയിലാണ്.
ഈ സാഹചര്യത്തിലാണ് നാട്ടിലിറങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഊര്‍ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ ഷൂട്ടര്‍ പാനലിലുള്ളവരെ രംഗത്തിറക്കി രാത്രികാലങ്ങളില്‍ പരിശോധന നടത്തുകയും കണ്ടെത്തുന്ന പന്നികളെ വെടിവച്ച് കൊല്ലുന്നതിനുമാണ് തീരുമാനം. നടപടി കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് റീന ജോഷി, ബിനോയി സി.പുല്ലന്, ഗോപി മുട്ടത്ത്, ജിജോ ആന്റണി, റെയിഞ്ച് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷൂട്ടര്‍മാരായ ഷിന്റോ ഏലിയാസ്, സോജന് പുല്ലന്, ഷാജി വേങ്ങാശേരി, എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കാട്ടുപന്നികളെ തേടി ഷൂട്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ഒന്നിനെ പോലും വെടിവയ്ക്കാന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും ശ്രമം തുടരും.
Tags : nattu vishesham Special drive launched