x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്‌പെഷലിസ്റ്റുകളെത്തും

വെബ് ഡെസ്ക്
Published: September 1, 2026 12:21 AM IST | Updated: September 1, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്‌പെഷലിസ്റ്റ് സേവനം ലഭ്യമാക്കാന്‍ ആലോചന. പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആദ്യം നടപ്പാക്കുന്ന സമാന പരിഷ്‌കാരം വിലയിരുത്തിയശേഷം വിക്‌ടോറിയയില്‍ സ്‌പെഷാലിറ്റി യോഗ്യതയുള്ള ഡോക്‌ടര്‍മാരെ കൂടുതല്‍ നിയമിക്കും.വിക്‌ടോറിയയില്‍ നിലവില്‍ ഗൈനക്കോളജി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഗൈനക്കോളജിസ്റ്റ് രാത്രി ഉണ്ട്. എന്നാല്‍ സങ്കീര്‍ണമായ അവസ്ഥയില്‍ എത്തുന്നവരെ റഫര്‍ ചെയ്യുന്നതായ പരാതി നിലവിലുണ്ട്.

പീഡിയാട്രിക് ഒപി ഉച്ചയ്ക്ക് അവസാനിക്കും. രാത്രികാലങ്ങളില്‍ പീഡിയാട്രിക്, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ ഓണ്‍ കോള്‍ ഡ്യൂട്ടി സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല. അതിനാല്‍ കൊല്ലം നഗരത്തിലും സമീപത്തുമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും രാത്രികാലങ്ങളില്‍ രോഗം സങ്കീര്‍ണമായാല്‍ വിക്‌ടോറിയ ആശുപത്രിയെ ആശ്രയിക്കാനാകാത്ത അവസ്ഥയാണ്.

താലൂക്ക് ആശുപത്രികളില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം വിക്ടോറിയയിലേക്ക് വിശ്വസിച്ച് റഫര്‍ ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. കൂടുതല്‍ ഡോക്‌ടര്‍മാരെ നിയമിച്ച് 24 മണിക്കൂര്‍ സ്‌പെഷാലിറ്റി സേവനം ലഭ്യക്കി തുടങ്ങുന്നതോടെ രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

ഗൈനക്കോളജിയില്‍ രാത്രി ഡ്യൂട്ടി വലിയ പ്രശ്‌നം

വിക്‌ടോറിയയിലെ 11 ഗൈനക്കോളജിസ്റ്റുമാരുടെ തസ്തികയില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ളവരില്‍ ആറു പേര്‍ 55 വയസ് പിന്നിട്ടവരാണ്. 55 വയസ് പിന്നിട്ടവരെയും 25 വര്‍ഷത്തിലധികം സേവനമുള്ളവരെയും രാത്രികാലങ്ങളില്‍ നിയോഗിക്കാനാകില്ല.

ആറ് ശിശുരോഗ വിദഗ്ധരുടെ തസ്തികയില്‍ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു. 24 മണിക്കൂര്‍ സ്‌പെഷാലിറ്റി സേവനം ലഭ്യമാക്കാന്‍ ആവശ്യമായ കൂടുതല്‍ സ്‌പെഷലിസ്റ്റുകളുടെ എണ്ണം ആശുപത്രി അധികൃതരില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന് കൈമാറിയിട്ടുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Hospital

Recent News

Corehub Up