സ്പീഡ് ബ്രേക്കർ.
മുക്കം: മണാശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കർ രക്ഷയാവുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് വാർഡ് അംഗം എം.പി. ജുമൈലയുടെ നേതൃത്വത്തിൽ മുക്കം പോലീസ്, കെആർഎഫ്ബി എന്നിവരുടെ അനുമതിയോടെ വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കോട്ടു പറമ്പിൽ റസിഡൻസ് അസോസിയേഷൻ എന്നിവരുമായി സഹകരിച്ച് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
വേഗത നിയന്ത്രണ സംവിധാനം സ്ഥാപിച്ച ശേഷം ഈ പ്രദേശത്ത് കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ സംവിധാനം ഒരുക്കുന്നതിന് മുമ്പ് റോഡിൽ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനുമിടയിൽ ഒരു വർഷത്തിനിടെ മാത്രം 30 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായിരുന്നത്. ബസിനടുത്തേക്ക് ഓടി വന്ന മൂന്ന് വയസുകാരി ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഈ ഭാഗത്തെ അപകടങ്ങളും ചർച്ചയായത്.
Tags : NattuVishasham DistrictNews