പാന്തറ സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട ഭാഗത്ത് ആർആർടി സംഘം പരിശോധന നടത്തുന്നു.
കരുവാരകുണ്ട്: കരുവാരകുണ്ട് പാന്തറ സുൽത്താന എസ്റ്റേറ്റിൽ വീണ്ടും കടുവയെ കാണപ്പെട്ടു. തോട്ടം തൊഴിലാളികളാണ് കടുവയെ നേരിൽ കണ്ടത്. ഒരാഴ്ച മുന്‍പ് കടുവയുടെ കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയിരുന്നു. കടുവയെ നകണ്ടതോടെ തൊഴിലാളികളും പ്രദേശവാസികളും ഭീതിയിലായി.
തോട്ടം തൊഴിലാളികൾ തൊഴിലിടത്തിൽനിന്ന് വിട്ടുനിൽക്കുകയുമാണ്. വനം വകുപ്പധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) സ്ഥലം സന്ദർശിക്കുകയും പ്രദേശത്ത് വിവിധയിടങ്ങളിലായി കാമറകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കാമറകൾ സ്ഥാപിച്ചതിനു പുറമേ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
025 ജൂലൈ മാസത്തിൽ ഇതേ എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയിരുന്നു. പ്രദേശത്ത് കടുവാ ഭീതി ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് കർഷകർ. കടുവാ ഭീതിയിൽ കർഷക തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നില്ലെന്നും കർഷകർ പറയുന്നു.