x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുവായൂർ കടക്കാൻ പെടാപ്പാട്

വെബ് ഡെസ്ക്
Published: August 24, 2026 04:34 AM IST | Updated: August 24, 2026 04:34 AM IST

കൊഴുവായൂർ ടൗൺ കുഴൽമന്ദം തിരിവുപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്.

കൊടുവായൂർ: പതിവു തിരക്കിനൊപ്പം ഓണത്തിരക്കും കൂടിയായതോടെ വീർപ്പുമുട്ടി കൊടുവായൂർ ടൗൺ.

കുഴൽമന്ദത്തേക്കു തിരിയുന്ന റോഡിലും വാഹനത്തിരക്ക് കൂടിയതോടെ ടൗണിൽ നിന്നുതിരിയാനാകാത്ത അവസ്ഥ. തൃശൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാത കൊടുവായൂരിലൂടെയാണ് കടന്നുപോകുന്നത്. സാധാരണ മിക്കസമയവും ചരക്കുകടത്ത് വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകാറുണ്ട്.

അതിനുപുറമേയാണ് ഇപ്പോഴത്തെ ഓണത്തിന്‍റെ വാഹനത്തിരക്കും. ആൽത്തറ മുതൽ പാലക്കാട് തിരിവുപാതവരെ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്. കാൽനടക്കാരും അപകടഭീഷണിയിലാണ്.
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതും ഏറെപണിപ്പെട്ടാണ്. ടൗണിൽ വീതികുറഞ്ഞ സ്ഥലമെന്നതിനാൽ തിരിവുപാതയിൽ ഹോംഗാർഡിന്‍റെ സേവനമുണ്ടെങ്കിലും സ്ഥിതി സങ്കീർണമാവുകയാണ്.

കൊടുവായൂരിലെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് പദ്ധതി നിർദേശിക്കപ്പെട്ടെങ്കിൽ ഫയലിൽ ഒതുങ്ങുകയായിരുന്നു. പദ്ധതിക്കെതിരേ ജനപ്രതിനിധികളടക്കമുള്ളവർ മുഖംതിരിക്കുന്നെന്നാണ് പരക്കേയുള്ള ആക്ഷേപം.

Tags : NattuVishesham DistrictNews

Recent News

Corehub Up