x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് കൊടിയേറും

വെബ് ഡെസ്ക്
Published: August 30, 2026 11:54 PM IST | Updated: August 30, 2026 11:54 PM IST

അക്കരയമ്മ

കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരം നാലിന് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി കൊടിയേറ്റും, തുടർന്ന് വിശുദ്ധ കുർബാന, നൊവേന.

നാളെ മുതൽ എട്ടുവരെ രാവിലെ അഞ്ചിനും, 6.30നും, 8.15നും, 10നും, ഉച്ചയ്ക്ക് 12നും, രണ്ടിനും, വൈകുന്നേരം 4.30നും, രാത്രി ഏഴിനും വിശുദ്ധ കുർബാന. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണമുണ്ടായിരിക്കും. നാളെ വൈകുന്നേരം 4.30ന് കല്യാൺ അതിരൂപത ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, നാലിന് വൈകുന്നേരം 4.30ന് ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ഏഴിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, എട്ടിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. സെപ്റ്റംബർ നാലിന് രാവിലെ 10ന് രോഗികൾക്കുവേണ്ടിയും അഞ്ചിന് ഉച്ചയ്ക്ക് 12ന് പ്രവാസികൾക്കുവേണ്ടിയും വിശുദ്ധ കുർബാനയുണ്ടായിരിക്കും. മൂന്നിന് രാവിലെ 11.30ന് നടക്കുന്ന വൈദികരുടെയും സമർപ്പിതരുടെയും മാതാപിതാക്കളുടെ സംഗമത്തിൽ മാർ ജോസ് പുളിക്കൽ സന്ദേശം നൽകും. അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊൻകുന്നം, കുന്നുംഭാഗം ഇടവകളിൽ നിന്നുള്ള ജപമാല റാലിയും ആറിന് രാവിലെ 11.30ന് മിഷൻ ലീഗിന്‍റെ മരിയൻ തീർഥാടനവും പഴയപള്ളിയിലെത്തും.

തിരുനാൾ ദിവസങ്ങളിൽ കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതിനും നേർച്ചക്കഞ്ഞി ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിന് 60,000 പേർക്ക് ഇരിക്കാവുന്ന പന്തൽ സൗകര്യവും വാഹനപാർക്കിംഗിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പള്ളിയുടെ മുന്‍വശത്തും പരിസരങ്ങളിലും, ഈരാറ്റുപേട്ട റൂട്ടില്‍ നിന്നും കെകെ റോഡില്‍ നിന്നു പള്ളിയിലേക്കുള്ള റോഡിലും കച്ചവടം, പാര്‍ക്കിംഗ് എന്നിവ നിരോധിച്ചു. സെന്‍റ് മേരീസ്‌ സ്‌കൂൾ റോഡിലും പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ല. പഴയ പള്ളിയില്‍ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലും കത്തീഡ്രല്‍ പള്ളിയുടെ പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാവുന്നതാണ്.

തിരുനാളിന്‍റെ വിജയത്തിനായി കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശേരിൽ, ഫാ. ഇമ്മാനുവേൽ മണിമല, റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ, കൈക്കാരന്മാരായ വര്‍ക്കി ജോര്‍ജ് കരിമ്പനാല്‍, ജോസ്‌ കല്ലറയ്ക്കല്‍, സാബു സെബാസ്റ്റ്യന്‍ വടശേരിൽ, പി.എം. ജോസഫ് പണ്ടാരക്കളം, തിരുനാള്‍ കണ്‍വീനര്‍ ബിജു പത്യാല, പബ്ലിസിറ്റി കണ്‍വീനര്‍ രഞ്ജു ഉപ്പൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up