x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരം വെട്ടി പുഴയില്‍ തള്ളി; കട്ടപ്പനയാറിന്‍റെ നീരൊഴുക്ക് തടസപ്പെടുത്തിയെന്ന് പരാതി


Published: April 26, 2026 05:55 AM IST | Updated: April 26, 2026 05:55 AM IST

കട്ടപ്പന: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പനയാറിന്‍റെ തീരപ്രദേശങ്ങളില്‍നിന്നു വെട്ടി മാറ്റിയ മരങ്ങള്‍ പുഴയിലേക്കു തള്ളിയത് സ്വാഭാവിക നീരൊഴുക്കിന് തടസമാകുന്നതായി പരാതി.

കട്ടപ്പന സ്‌കൂള്‍കവല മുതല്‍ പൊന്നിക്കവല കാഞ്ചിയാര്‍ കുഴിയോലിപ്പടി ഭാഗം വരെ പുഴയുടെ ഇരുവശങ്ങളിലേയും മരങ്ങളാണ് വെട്ടി കട്ടപ്പനയാറിലേക്കു തള്ളിയിരിക്കുന്നത്. മഴ ശക്തമായി വെള്ളമൊഴുക്ക് വര്‍ധിക്കുമ്പോള്‍ സ്വാഭാവിക നീരൊഴുക്കിന് തടസം നേരിടുന്നതിനാല്‍ സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കട്ടപ്പനയാറിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറിന്‍റെ ഇരുവശങ്ങളിലേയും കല്‍ക്കെട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്‍റെ ഭാഗമായാണ് ആറ് കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ ഇരുഭാഗത്തേയും മരങ്ങള്‍ വെട്ടിമാറ്റിയത്. എന്നാല്‍ വെട്ടിമാറ്റിയ മരങ്ങള്‍ ആറ്റിലേക്കുതന്നെ നിക്ഷേപിച്ചാണ് കരാറുകാര്‍ മടങ്ങിയെന്നാണ് ഉയരുന്ന പരാതി.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഴ പെയ്തപ്പോള്‍ ആറ് കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളും പാലങ്ങളും മൂടിപ്പോകുന്ന സാഹചര്യമുണ്ടായി. ചെറിയ തടിപ്പാലങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. അതിനാല്‍ അടിയന്തരമായി ആറ്റില്‍നിന്നു മരച്ചില്ലകള്‍ അടക്കമുള്ളവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Tags : nattu vishesham Complaint alleges Kattappana River's flow

Recent News

Corehub Up