സേവ്യർ ജോൺ, ജെയ്ൻ ജോസ്
കറുകച്ചാൽ: മുക്കുപണ്ടം സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഉള്ളാട്ട് ഫിനാൻസ് സ്ഥാപനത്തെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി.
തോട്ടയ്ക്കാട് ഉമ്പിടി ഉള്ളാട്ട് കുഞ്ഞുമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാമ്മൂട് ദൈവംപടി പാറയിൽ സേവ്യർ ജോൺ (35), കൂത്രപ്പള്ളി പാലയ്ക്കൽ ജെയ്ൻ ജോസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് പ്രതികൾ സ്ഥാപനത്തിലെ മുൻപരിചയം മുതലെടുത്ത് കുഞ്ഞുമോന്റെ ഭാര്യയെയും സ്റ്റാഫിനെയും വിശ്വസിപ്പിച്ച് ഏകദേശം നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് പരമാവധി തുക വാങ്ങാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പ്രതികളുടെ നീക്കം പരാജയപ്പെട്ടു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags : Two arrested nattuvishesham local news