x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അശാസ്ത്രീയ കാന നിര്‍മാണം; മലിനജലം റോഡിലൂടെ ഒഴുകുന്നു


Published: July 10, 2026 01:39 AM IST | Updated: July 10, 2026 01:39 AM IST

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാതയുടെ നവീകരണത്തിനിടെ അശാസ്ത്രീയമായി കാന നിര്‍മിച്ചതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാനാകാതെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പട്ടരുപാലം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതായി പരാതി.
മഴയും പ്രളയവും അതിജീവിക്കുന്ന തരത്തില്‍ ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവിന്‍റെ സാമ്പത്തിക സഹായത്തോടെ കെഎസ്ടിപി നടപ്പാക്കിയ റോഡ് നിര്‍മാണ പദ്ധതിക്കിടെയാണ് മുന്‍പുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മുന്‍പ് മഴവെള്ളം ഒഴുകിപ്പോയിരുന്ന കാന റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി മൂടിയെങ്കിലും പിന്നീട് നിര്‍മിച്ച പുതിയ കാന പട്ടരുപാലം തോടുമായി ബന്ധിപ്പിക്കാതിരുന്നതിനാല്‍ മഴവെള്ളം റോഡരികില്‍ കെട്ടിക്കിടക്കുകയാണ്.

ഇതോടെ പ്രദേശം മുഴുവന്‍ വെള്ളക്കെട്ട് ഭീഷണിയിലായി. റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ തള്ളുന്ന ശുനിമുറി മാലിന്യവും മറ്റ് മാലിന്യങ്ങളും മഴവെള്ളത്തോടൊപ്പം റോഡിലൂടെ ഒഴുകുന്നതോടെ പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധവും കൊതുകുശല്യവും വ്യാപകമാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

റോഡിന്‍റെയും ഫുട്പാത്തിന്‍റെയും ഉയരവ്യത്യാസം കാരണം കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും പതിവായി അപകടത്തില്‍പെടുന്നതായും ആരോപണമുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനും പ്രദേശം ശുചീകരിക്കാനും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സാബു കണ്ടത്തില്‍, കെ.ഐ. നെജാഹ്, പ്രശോഭ് അശോകന്‍, മഹേഷ് ആലിങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags : Nattuvishesham District News

Recent News

Corehub Up