x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണത്തിന് പച്ചക്കറി വില പൊള്ളും: അവശ്യസാധന വില കുതിക്കുന്നു

വെബ് ഡെസ്ക്
Published: August 8, 2026 04:22 AM IST | Updated: August 8, 2026 04:22 AM IST

പ്രതീകാത്മക ചിത്രം

കരുവാരകുണ്ട്: ഓണാഘോഷത്തിന് കീശ കാലിയാകും വിധം പൊതുവിപണിയില്‍ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വന്‍ വിലക്കയറ്റം. ഓണവിപണി ലക്ഷ്യമാക്കിയുള്ള നാടന്‍ പച്ചക്കറി കൃഷികളെല്ലാം തീവ്രമഴയില്‍ ചീഞ്ഞുനശിച്ചതോടെ വില കൂടി. നാടന്‍ പച്ചക്കറികളുടെ വരവ് പൂര്‍ണമായി നിലക്കുകയും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുകയും ചെയ്തതോടെ വിപണിയില്‍ വില കുതിച്ചുയരുകയാണ്. വെളുത്തുള്ളി 350 കടന്നു. ഇഞ്ചിക്കും കായയ്ക്കും തീവിലയാണ്.

പൊതുവിപണിയില്‍ ഏറ്റവും കൂടുതല്‍ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത് വെളുത്തുള്ളിക്കാണ്. മഹാരാഷ‌്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നു വരവ് കുറഞ്ഞതാണ് കാരണം. ഓണമെത്തുമ്പോഴേക്ക് വെളുത്തുള്ളി വില 400 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പച്ചക്കറിയിലെ മറ്റൊരു പ്രധാന ഇനമായ ഇഞ്ചി വിലയും 200 രൂപ കടന്നു. മുമ്പ് 20 രൂപയിലായിരുന്ന സവാള വില ഇപ്പോള്‍ 45 രൂപയ്ക്ക് മുകളിലെത്തി. മേന്മയുള്ള നേന്ത്രക്കായ വില കിലോയ്ക്ക് 70 രൂപയിലെത്തി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ നേന്ത്രക്കായ വില 100 രൂപ കടക്കാനാണ് സാധ്യത.

അവശ്യസാധനങ്ങള്‍ക്കും വിലവര്‍ധന

പച്ചക്കറികള്‍ക്ക് പുറമേ മറ്റ് അവശ്യസാധനങ്ങളുടെ വിലയും ദിവസേന ഉയരുകയാണ്. വന്‍പയര്‍, കടല, പച്ചപ്പട്ടാണി, വെളിച്ചെണ്ണ എന്നിവയ്ക്കും വില കുതിച്ചുയരുകയാണ്. മുന്‍പ് 35 രൂപയായിരുന്ന മൈദയ്ക്ക് 42 രൂപയായി. അണ്ടിപ്പരിപ്പിന് കിലോക്ക് 1,200 രൂപ കടന്നു. ഓണവിപണിയെ ലക്ഷ്യമാക്കി മൊത്തവ്യാപാരികള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആരോപണം.

മാവേലി സ്റ്റോറുകളില്‍ ക്ഷാമം; സപ്ലൈകോയില്‍ 30 ശതമാനം വര്‍ധന

ഓണവിപണി ലക്ഷ്യമാക്കി കൃഷിവകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഉത്പാദിപ്പിച്ചിരുന്ന നാടന്‍ പച്ചക്കറികള്‍ ഇക്കൊല്ലം കണി കാണാന്‍ കിട്ടില്ലെന്ന് കര്‍ഷകരും പറയുന്നു. അടുത്തിടെ പെയ്ത കനത്ത മഴയാണ തിരിച്ചടിയായത്. സിവില്‍ സപ്ലൈസ് വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സപ്ലൈകോ സാധനങ്ങള്‍ക്കും 30 ശതമാനത്തിലധികം വിലവര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമേ മാവേലി സ്റ്റോറുകളില്‍ പല അവശ്യസാധനങ്ങളും കിട്ടാനില്ലാത്തതും പൊതുവിപണിയില്‍ കച്ചവടക്കാര്‍ വില കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

പ്രതീക്ഷ ഓണച്ചന്തകളില്‍

ഇനിയുള്ള രണ്ടാഴ്ച വിപണിയില്‍ കാര്യമായ പ്രതീക്ഷയ്ക്ക് വകയില്ലെന്നിരിക്കെ ഇക്കുറി ഓണമുണ്ണാന്‍ കൈപൊള്ളുമെന്നുറപ്പാണ്. തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സബ്സിഡി നിരക്കില്‍ ഓണച്ചന്തകള്‍ ഉടന്‍ ആരംഭിച്ചാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമുണ്ടാകൂ.

Tags : Local News Nattuvishesham Vegetable prices to soar

Recent News

Corehub Up