x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് ചികിത്സാസഹായം നൽകി


Published: June 10, 2026 06:09 AM IST | Updated: June 10, 2026 06:09 AM IST

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള സത്യജ്യോതിക്കുള്ള സഹായധനം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫോറസ്റ്റ് ഫസ്റ്റ് സെക്രട്ടറി മീര ചന്ദ്രൻ, മും

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നീർവാരം സ്വദേശി സത്യജ്യോതിക്ക്(22) മുംബൈ ധന്വന്തരി വിനായക നക്ഷത്ര ഫൗണ്ടേഷൻ, സന്നദ്ധ പ്രസ്ഥാനമായ ഫോറസ്റ്റ് ഫസ്റ്റ് എന്നിവ സംയുക്തമായി 75,000 രൂപ ചികിത്സാസഹായം നൽകി. ഇതിന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് പനമരം പഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി ആലക്കമിറ്റം ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഫസ്റ്റ് സെക്രട്ടറി മീര ചന്ദ്രൻ, ധന്വന്തരി വിനായക നക്ഷത്ര ഫൗണ്ടേഷന്‍റെ ഡയറക്ടർ എ. ആനന്ദ് എന്നിവർ ചേർന്ന് സഹായധനം കൈമാറി. സൗത്ത് വയനാട് ഡിഎഫ്ഒ യു. ആഷിക് അലി, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഹന നിയാസ്, ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവൻ, പനമരം പഞ്ചായത്ത് ഏഴാം വാർഡ് അംഗം ശ്രീജ സുധാകരൻ, പൊതുതാത്പര്യ ഗവേഷകൻ എ.ഡി. ദിലീപ്കുമാർ നീർവാരം തുടങ്ങിയവർ പങ്കെടുത്തു.

സത്യജ്യോതി 2025 ഡിസംബർ രണ്ടിന് പുലർച്ചെ അമ്മാനി കവലയിലാണ് കാട്ടാന ആക്രമണത്തിന് ഇരയായത്. ഐടിഐ (ഡീസൽ മെക്കാനിക്) പഠനം പൂർത്തിയാക്കിയ യുവാവ് റെയിൽവേ ജോലിക്കുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ നട്ടെലിന് ഗുരുതര പരിക്കേറ്റു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സത്യജ്യോതി വൈത്തിരി താലൂക്ക് ആശുപത്രിയിലും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി വിഭാഗത്തിലും തുടർചികിത്സ നടത്തി വരികയാണ്. നീർവാരത്തുനിന്നു 30ൽപരം കിലോമീറ്റർ അകലെയുള്ള തെറാപ്പി കേന്ദ്രത്തിലെ ചികിത്സയ്ക്ക് സത്യജ്യോതിയുടെ കുടുംബം നൂൽപ്പുഴ നിരപ്പത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്.

നാലു മാസത്തിലധികമായി തുടരുന്ന ഫിസിയോ തെറാപ്പിയിലൂടെ വലതുകാലിന്‍റെ ചലനശേഷി തിരിച്ചു കിട്ടി. വനം വകുപ്പിൽനിന്നു ലഭിച്ച 50,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു കിട്ടിയ 10,000 ഉം രൂപയ്ക്കുപുറമേ ബന്ധുക്കളുടെയും സുമനസുകളുടെയും പിന്തുണയും ഉപയോഗപ്പെടുത്തിയാണ് ചികിത്സയും അനുബന്ധ ചെലവുകളും ഇതുവരെ നടത്തിയത്. സത്യജ്യോതിയുടെ ജീവിതാവസ്ഥ എ.ഡി. ദിലീപ്കുമാറാണ് ഫോറസ്റ്റ് ഫസ്റ്റ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up