ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ എണ്ണ സംഭരണ ശാലകൾ തകർന്നതിനെത്തുടർന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇന്ധന വിതരണം താൽക്കാലികമായി നിർത്തിവെച്ചു. നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രധാന എണ്ണ ഡിപ്പോകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
ഇന്ധന വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാലാണ് വിതരണം നിർത്തിവെക്കേണ്ടി വന്നതെന്ന് ടെഹ്റാൻ ഗവർണർ മുഹമ്മദ് സാദിഖ് മൊത്തമേദിയൻ അറിയിച്ചു തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണെന്നും ഉടൻ തന്നെ ഇന്ധന വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ഗവർണർ വ്യക്തമാക്കി.
ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ ടെഹ്റാൻ നഗരത്തിൽ ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും ജനജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി വിതരണത്തെയും ഇത് ബാധിച്ചിട്ടുണ്ട്.