ഇസ്ലാമബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് അനധികൃത ഇന്ധനക്കടത്ത്. ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ധനക്കടത്ത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള ഇന്ധനക്കടത്ത് വ്യാപകമായത്. പാക്കിസ്ഥാനിൽ ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്ന ഇന്ധനത്തിന് ആവശ്യക്കാർ ഏറെയാണ്.
ഇറാന് അതിര്‍ത്തി കടന്ന് പിക്കപ്പ് വാനുകളില്‍ ബലൂചിസ്ഥാനിലെ മസ്തുംഗിൽ എത്തുന്ന പെട്രോളും ഡീസലും തുടർന്ന് പ്ലാസ്റ്റിക് കാനുകളില്‍ നിറച്ച് ഇരുചക്ര വാഹനങ്ങളിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നതാണ് രീതി.
എന്നാൽ ഏറെ അപകടകരമാണ് ഇത്തരത്തിലുള്ള എണ്ണക്കടത്ത്. മേഖലയിലെ ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിൽ പ്ലാസ്റ്റിക് കാനുകള്‍ ഉരുകി ഒലിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ധനം കടത്തുന്നതിനിടെ നിരവധി പേര് ഇത്തരത്തിൽ വെന്തുമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിലയുള്ള ഇന്ധനമാണ് ഇത്തരത്തിൽ പാക്കിസ്ഥാനിലെത്തുന്നത്. ബലൂചിസ്ഥാനിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം അനധികൃത എണ്ണക്കടത്ത് നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.