x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനാവില്ല; ഇറാന്‍റെ ആവശ്യം തള്ളി യുഎൻ ഏജൻസി


Published: April 27, 2026 10:23 PM IST | Updated: April 27, 2026 10:23 PM IST

ലണ്ടൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ അല്ലെങ്കിൽ മറ്റ് ഫീസുകൾ ഈടാക്കാൻ നിയമപരമായ യാതൊരു അവകാശവുമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഏജൻസി വ്യക്തമാക്കി. കടലിടുക്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും അതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുമുള്ള ഇറാന്റെ നീക്കത്തെ തള്ളിക്കൊണ്ടാണ് ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സീനിയോ ഡൊമിംഗസ് രംഗത്തെത്തിയത്.

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന കടലിടുക്കുകളിൽ നികുതിയോ കസ്റ്റംസ് ഫീസോ ഈടാക്കാൻ ആർക്കും അധികാരമില്ലെന്ന് ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. സമാധാന ചർച്ചകളുടെ ഭാഗമായി ഈ വഴിയിലൂടെയുള്ള ഗതാഗതത്തിന് ട്രാൻസിറ്റ് ഫീസ് ഏർപ്പെടുത്തണമെന്നാണ് ഇറാന്റെ ആവശ്യം.

കടലിടുക്ക് അടച്ചതോടെ അറബ് ഉൾക്കടലിലെ വിവിധ കപ്പലുകളിലായി ഏകദേശം 20,000 കപ്പൽ ജീവനക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് ഐഎംഒ അറിയിച്ചു. മേഖല പൂർണമായും സുരക്ഷിതമായാൽ മാത്രമേ ഇവരെ ഒഴിപ്പിക്കാൻ സാധിക്കൂ. ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം സായുധ സേനയ്ക്ക് നൽകാനും, ശത്രു രാജ്യങ്ങളുടെ കപ്പലുകൾ തടയാനും ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണത്തിന് ഇറാൻ ഒരുങ്ങുകയാണ്. ഈ വഴിയിലൂടെയുള്ള വരുമാനം ഇറാന്‍റെ കറൻസിയായ 'റിയാലിൽ' നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ലോകത്തെ എണ്ണ-വാതക നീക്കത്തിന്‍റെ പ്രധാന സിരയായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നിരിക്കുകയാണ്. ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും, കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

Tags : Hormuz Strait Toll UN Maritime Agency Latest News.

Recent News

Corehub Up