x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാബൂളിൽ ആശുപത്രിക്കു നേരെ പാക് വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഇന്‍റർനാഷണൽ ഡെസ്ക്
Published: March 17, 2026 09:05 AM IST | Updated: March 17, 2026 09:05 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം.

ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിക്കു നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാന്‍റെ വ്യോമാതിർത്തി ലംഘിച്ചെന്നും പാക്കിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്നും താലിബാൻ ആരോപിച്ചു.

എന്നാൽ, അഫ്ഗാൻ സർക്കാരിന്‍റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം.

അതേസമയം, കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം വ്യോമാക്രമണം നടത്തിയതായും ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.

 

Tags : Pakistan airstrike Afghanistan hospital

Recent News

Corehub Up