x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഞ്ചാവ് വിൽപനക്കാർ ആലപ്പുഴയിൽ ചെങ്കൊടിയേന്തുന്നു: ജി.സുധാകരൻ


Published: March 25, 2026 12:33 AM IST | Updated: March 25, 2026 12:33 AM IST

ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ. താൻ 15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല. താൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നുവെന്ന് സുധാകരൻ പറഞ്ഞു.

സിപിഎം ഇപ്പോൾ ഐഡിയോളജി പറയുന്നു. ഐഡിയ ഇല്ലാത്തവർക്ക് എന്ത് ഐഡിയോളജി. താൻ ഇപ്പോൾ സിപിഎമ്മുകാരനല്ല. ആലപ്പുഴ സിപിഎമ്മിൽ ഒരു നിലപടും ഇല്ല. പാർട്ടിയിലെ ഒരു ചെറുപ്പകാരനും നേരായി വളരുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

വളഞ്ഞ് വളരുന്നു. കഞ്ചാവ് വിൽപനക്കാർ ആലപ്പുഴയിൽ ചെങ്കൊടിയേന്തുന്നു. അവരുടെ കൈയിൽ പണമുണ്ട്. അവരെ പാർട്ടി സംരക്ഷിക്കുന്നു. സെക്രട്ടറിയെ കേന്ദ്രീകരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

എന്നാൽ ഇവിടെ ഒരു ജില്ലാ സെക്രട്ടറി ഉണ്ട്. ഒന്നും അറിയാത്ത ഒരാൾ ജില്ലാ പാർട്ടിയെ നയിക്കുന്നു. പാർട്ടിക്കാരുടെ കാര്യം നോക്കാൻ അറിയാത്ത പാർട്ടി സെക്രട്ടറി. സ്വന്തം കാര്യവും കുടുംബകാര്യവും അവർക്ക് അറിയാമെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു.

 

Tags : g sudhakaran cpm congress alappuzha

Recent News

Corehub Up