x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോളിസി രേഖകള്‍ നല്‍കാതെ അക്കൗണ്ടില്‍നിന്നു പണം ഈടാക്കുന്നതിനെതിരെ പരാതി, സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ബാങ്കുകള്‍


Published: June 15, 2026 03:01 AM IST | Updated: June 15, 2026 03:01 AM IST

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം ഈടാക്കിയിട്ടും ഇന്‍ഷുറന്‍സ് സംബന്ധിച്ചുള്ള രേഖകള്‍ നല്‍കാത്തതിനെതിര പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ രംഗത്തെത്തിയതോടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി ബാങ്കുകള്‍. കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയുടെ പ്രീമിയം തുകയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇതുസംബന്ധിച്ചുള്ള രേഖകള്‍ ലഭ്യമായിരുന്നില്ല.

സാധാരണക്കാരെ ബാധിക്കുന്ന വീഴ്ച ചൂണ്ടിക്കാട്ടി, സാമൂഹിക പ്രവര്‍ത്തകനായ സിനു ജോസ് കുന്നപ്പിള്ളിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പരാതി പരിഹാര സംവിധാനമായ സിപിഗ്രാംസ് മുഖേന പരാതി നല്‍കിയത്. തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇന്‍ഷുറന്‍സ് പ്രീമിയം തുക കൃത്യമായി ഈടാക്കുന്നുണ്ടെങ്കിലും, എസ്എംഎസ്, ഇ-മെയില്‍, വാട്‌സ്ആപ്പ് തുടങ്ങിയ ഒരു മാധ്യമത്തിലൂടെയും പോളിസി വിവരങ്ങള്‍ തനിക്ക് ലഭ്യമായിട്ടില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ പോളിസി സജീവമാണോ എന്നുള്ള സ്ഥിരീകരണം, കൃത്യമായ പോളിസി നമ്പറുകള്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ വിവരങ്ങള്‍, പിഡിഎഫ് രൂപത്തില്‍ പോളിസി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം എന്നിവ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. സിപിഗ്രാംസ് വഴിയുള്ള ഇടപെടലിന് പിന്നാലെ അക്കൗണ്ടുള്ള ബന്ധപ്പെട്ട ബാങ്കുകള്‍ നടപടിയെടുക്കുകയും പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാക്കുകയും ചെയ്തു. പരാതിപ്പെടുന്നവര്‍ക്ക് മാത്രം പോളിസി രേഖകള്‍ നല്‍കുന്ന രീതി ശരിയല്ലെന്നും പ്രീമിയം അടയ്ക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അവര്‍ ആവശ്യപ്പെടാതെ തന്നെ പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗംപേരും തങ്ങളുടെ പോളിസി നമ്പറുകളെക്കുറിച്ചോ ക്ലെയിം ചെയ്യേണ്ട രീതികളെക്കുറിച്ചോ യാതൊരു അറിവുമില്ല. അതിനാല്‍ പോളിസി രേഖകളുടെ അഭാവം മൂലം അപകടങ്ങളോ മരണങ്ങളോ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിച്ച് ആനുകൂല്യം നേടിയെടുക്കാന്‍ പലര്‍ക്കും കഴിയാറില്ല. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളാണിവ.

18 മുതല്‍ 50 വയസുവരെ പ്രായമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കായി പ്രതിവര്‍ഷം 436 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് പിഎംജെജെബിവൈ. അതേസമയം, 18 മുതല്‍ 70 വയസുവരെ പ്രായമുള്ളവര്‍ക്ക് പ്രതിവര്‍ഷം വെറും 20 രൂപ നിരക്കില്‍ രണ്ട് ലക്ഷം രൂപയുടെ അപകട മരണ, പൂര്‍ണ വൈകല്യ പരിരക്ഷയും ഒരു ലക്ഷം രൂപയുടെ ഭാഗിക വൈകല്യ പരിരക്ഷയും നല്‍കുന്ന പദ്ധതിയാണ് പിഎംഎസ്ബിവൈ.

Tags : insurance policy Complaint money withdrawn bank account

Recent News

Corehub Up