വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചു. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണു പുതിയ അന്വേഷണം.
വടകര സ്ക്വാഡ് അഡ്മിൻമാരെ ചോദ്യം ചെയ്തതോടെയാണ് എസ്ഐടിക്ക് ഈ വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ ഗ്രൂപ്പ് അഡ്മിൻമാരെയും ചോദ്യം ചെയ്യും.
വിവാദ സ്ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നേരത്തേ അന്വേഷണ സംഘത്തിനു മുന്‍പാകെ മൊഴി നല്‍കിയിരുന്നു.
കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാന മൊഴികളാണ് നല്‍കിയിരുന്നത്.
Tags : Kafir screenshot Crucial information SIT