x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കേസുകള്‍ വർധിക്കുന്നു; അഞ്ച് ജില്ലകളില്‍കൂടി പ്രത്യേക കോടതി വേണം: ഹൈക്കോടതി


Published: January 28, 2026 02:54 AM IST | Updated: January 28, 2026 02:54 AM IST

കൊച്ചി: ലഹരിക്കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ചു ജില്ലകളില്‍കൂടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കോടതികള്‍ എട്ടാഴ്ചയ്ക്കകം പ്രവര്‍ത്തനസജ്ജമാക്കണമെന്നും അല്ലാത്തപക്ഷം നിയമ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതിനു പുറമേ തൃശൂര്‍, പാലക്കാട്, മലപ്പുറം (മഞ്ചേരി) ജില്ലകളിലാണ് പ്രത്യേക കോടതികള്‍ ഉടന്‍ സ്ഥാപിക്കേണ്ടത്.

ലഹരിമരുന്ന് കേസുകള്‍ക്കു മാത്രമായുള്ള കോടതികള്‍ എല്ലാ ജില്ലയിലും വേണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, കേരളത്തില്‍ കോഴിക്കോട് (വടകര), ഇടുക്കി (തൊടുപുഴ) ജില്ലകളില്‍ മാത്രമാണു നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ആദ്യം പരിഗണനയിലുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുകള്‍ കൂടുതല്‍ തീര്‍പ്പാക്കാനുള്ള തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കുകൂടി മുന്‍ഗണന നല്‍കാന്‍ തുടര്‍ന്ന് നിര്‍ദേശിക്കുകയായിരുന്നു.

Tags : Drug cases Kerala High Court Special courts

Recent News

Corehub Up