x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്നു പറയണം: വി.ഡി. സതീശന്‍


Published: January 12, 2026 05:30 AM IST | Updated: January 12, 2026 05:30 AM IST

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരു കുറ്റം ചെയ്താലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണു പ്രതിപക്ഷത്തിനുള്ളത്.

എന്നാല്‍, ഈ കേസില്‍ എസ്‌ഐടിക്കുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും തന്ത്രി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്വേഷണസംഘത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്നു പറയണം. മുന്‍ ദേവസ്വം പ്രസിഡന്‍റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അതു പറഞ്ഞിട്ടുണ്ട്. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കണം.

അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്‍റെ വഴിക്കു പോകണമെന്നും സതീശന്‍ പറഞ്ഞു. കൊച്ചി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ലത്തീന്‍ സഭ ഒരിക്കലും അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. കെപിസിസി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മേയറെ കണ്ടെത്തിയത്. ഇത്തരം വിഷയങ്ങളില്‍ സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്. മേയര്‍ ആ സമുദായാംഗമല്ലെന്നും ഈ വിവാദത്തിന്‍റെ ആവശ്യം ഇല്ലെന്നും സതീശന്‍ പറഞ്ഞു

Tags : involvement should be investigated

Recent News

Corehub Up