x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് പോസ്റ്റിടുന്നു; ഭാവിയിൽ പ്രസ്ഥാനത്തെ നയിക്കാൻ ആളുണ്ടാവില്ലെന്ന് ജി.സുധാകരൻ 


Published: March 24, 2026 12:49 AM IST | Updated: March 24, 2026 12:49 AM IST

ആലപ്പുഴ: എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ലെന്ന് സിപിഎം വിട്ട മുൻ മന്ത്രി ജി.സുധാകരൻ. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‌യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിൽ ഇല്ലെന്നും ജി.സുധാകരൻ പറഞ്ഞു.

ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി. സുധാകരന്‍റെ തന്തയ്ക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും സുധാകരൻ ആരോപിച്ചു.

കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തനിക്ക് ചെറ്റ എന്ന് പേരിട്ടെന്നും, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോയെന്നും ചോദിച്ചു. 

ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : G Sudhakaran cpm alappuzha congress

Recent News

Corehub Up