തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ആധുനിക സങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിക്കാൻ കൂടുതൽ സാന്പത്തിക സഹായം നൽകാൻ തയാറാണെന്ന് ജർമൻ ബാങ്ക് അധികൃതർ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ജർമൻ ബാങ്ക് ധനസഹായത്തോടെ 2,188 കോടി രൂപയുടെ 17 റോഡ് പദ്ധതികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.
വികസന സാധ്യതയുള്ള നഗര റോഡുകളും മറ്റ് റോഡ് വികസന പദ്ധതികളും മന്ത്രി ബഷീർ ജർമൻ ബാങ്ക് അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ജർമൻ ബാങ്കിന്റെ സഹായത്തോടെ വികസിപ്പിച്ച സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതാണെന്നും കൂടുതൽ സാന്പത്തിക സഹായത്തിനുള്ള സാധ്യതകൾ ഉണ്ടെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു.
നിലവിൽ ബാങ്കിന്റെ സഹായത്തോടെ വികസന പ്രവർത്തികൾ നടക്കുന്ന റോഡുകൾ ബാങ്ക് പ്രതിനിധികൾ പരിശോധന നടത്തി. പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു,കെ. എസ്.ടി.പി.പ്രൊജക്റ്റ് ഡയറക്ടർ, ധന്യ സുരേഷ് ഐ എ എസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Tags : road development German bank financial assistance