x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളമശേരി കവര്‍ച്ച: പ്രതിയുടെ ലക്ഷ്യം ലൈംഗികാതിക്രമം, സ്വര്‍ണം കണ്ടെത്താനായില്ല

കൊച്ചി ബ്യൂറോ
Published: March 23, 2026 03:21 PM IST | Updated: March 23, 2026 04:27 PM IST

കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന പ്രതിയുടെ ലക്ഷ്യം യുവതിയെ ലൈംഗികമായി ഉപദ്രവിക്കല്‍ ആരുന്നുവെന്നു കൊച്ചി ഡിസിപി ഷഹന്‍ഷ. കൊച്ചിയില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

മാര്‍ച്ച് 15ന് ആയിരുന്നു കളമശേരി സെന്‍റ് ജോസഫ് പള്ളിക്ക് സമീപം റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്കു പോയ കണ്ണൂര്‍ സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. എച്ച്എംടി ജംഗ്ഷനില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയ യുവതിയുടെ തലയില്‍ മുണ്ടിട്ട് മൂടി റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സ്വര്‍ണമാലയും ഫോണും കവര്‍ന്നു. 200ല്‍ ഏറെ സിസിടിവികള്‍ പരിശോധിച്ചും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ ടവറുകളും പരിശോധിച്ചാണ് അഗളി സ്വദേശിയിലേക്കു പോലീസ് എത്തിയത്. ഇന്നലെ പാലക്കാട് അഗളിയില്‍ എത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതി പത്തടിപ്പാലത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയില്‍നിന്നു കവര്‍ന്ന ഒരു പവന്‍ സ്വര്‍ണമാലയും കമ്മലും കണ്ടെത്താനായിട്ടില്ല. യുവതിയുടെ മൊബൈല്‍ കണ്ടെടുത്തു. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാല്‍ ഈ വകുപ്പുകള്‍ ചുമത്തിയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കുക.

Tags : Kalamassery robbery Accused sexual assault gold

Recent News

Corehub Up