കൊച്ചി: വെള്ളാപ്പള്ളി നടേശന്‍റെ ബഫൂണ്‍ പരാമര്‍ശത്തിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തിന് 90 വയസായി, തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവിന്‍റെ പേര് അദ്ദേഹം മുഖ്യമന്ത്രിയായി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അറിയാമല്ലോ യുഡിഎഫ് ജയിക്കും എന്നത്. അത്രയും മതി എനിക്ക് സന്തോഷമായി. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിനേക്കാള്‍ മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
"ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ തവളയെ പോലെ ചീര്‍ത്തു എന്ന് പറഞ്ഞു. ഞാന്‍ പന്നനാണ് വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന് 90 വയസായി, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതല്ലേ ബാക്കിയുണ്ടാവുള്ളു. ഞാന്‍ ഒന്നും പറയില്ല'- വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, കേരള രാഷ്ട്രീയത്തിലെ ബഫൂണ്‍, ജോക്കര്‍ എന്നിങ്ങനെയാണ് വെള്ളാപ്പള്ളി നടേശന്‍ വി.ഡി. സതീശനെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം ആയിരിക്കും. കെ. സുധാകരനെ സതീശന്‍റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.
Tags : Vellappally Natesan V.D. Satheesan LDF UDF Congress Assembly Elections