x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കെസി ഗുണ്ട, തരൂർ ഓന്ത്'; പിണറായി തുടരുമെന്ന പ്രസ്താവനയിൽ ഉറച്ച് മണിശങ്കർ അയ്യർ


Published: February 16, 2026 08:11 PM IST | Updated: February 16, 2026 08:54 PM IST

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകുമെന്ന തന്‍റെ പ്രസ്താവനയിൽ മാറ്റമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വിലയിരുത്തിയാണ് താൻ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും ഒരു ഗാന്ധിയൻ എന്ന നിലയിൽ സത്യം പറയാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ 'ഓന്ത്'എന്നും കെ.സി. വേണുഗോപാലിനെ 'ഗുണ്ട' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രമേശ് ചെന്നിത്തലയാണോ കോൺഗ്രസിന്‍റെ പി.ആർ എന്ന് ചോദിച്ച അദ്ദേഹം, ചെന്നിത്തലയേക്കാൾ മുതിർന്ന നേതാവാണ് താനെന്നും ഓർമിപ്പിച്ചു.

വി.ഡി. സതീശൻ സോഷ്യലിസ്റ്റും സെക്യുലറുമായ നേതാവാണെന്നും, അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും അയ്യർ മുന്നറിയിപ്പ് നൽകി. ചെന്നിത്തലയെയോ തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസിന് ജയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags : Mani Shankar Aiyar

Recent News

Corehub Up