ദുരന്തലഘൂകരണം കേരളം അടുത്തകാലത്ത് അഭിമുഖീകരിച്ചുതുടങ്ങിയ ബാധ്യതയൊന്നുമല്ല. ദുരന്തമെന്ന പേരുപറഞ്ഞ് മലയാളികളെ ഇനി പേടിപ്പിക്കാനും കഴിയില്ല. പ്രകൃതിദുരന്തങ്ങള്‍ എന്നും കേരളത്തിന്റെ ഭാഗമായിരുന്നു.
2018നുശേഷം ദുരന്തനിവാരണം എന്നതു മലയാളികള്‍ക്കു സുപരിചിതമാണ്. ആസന്നമായ ഭൂകമ്പത്തെക്കുറിച്ചു പേടിപ്പിക്കാനോ മുന്നറിയിപ്പു നല്‍കാനോ മാത്രമല്ല ഇവിടെ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
മുന്നൊരുക്കങ്ങള്‍
ജനങ്ങളില്‍ ബോധവത്കരണം നടത്തി പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാനദൗത്യം. പ്രത്യക്ഷമായ ദുരന്തപ്രശ്നം മുന്നിലെത്തിയാല്‍ നടപടിയെടുക്കേണ്ടതു ദുരന്തലഘൂകരണവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. അല്ലാതെ ജില്ലാ കളക്ടറോ ദുരന്തനിവാരണ ഉദ്യോഗസ്ഥരോ അല്ല. മിക്ക കാര്യങ്ങളിലും പരിമിതിയുള്ളവരാണ് കളക്ടറും ദുരന്തനിവാരണ ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ വകുപ്പാണ് ഇതെന്നും ചേര്‍ത്തുവായിക്കണം.
ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നു പറഞ്ഞ് ഭൂകമ്പത്തിന്റെ സാധ്യതകള്‍ അധികാരികൾ പുറത്തറിയിക്കുന്നില്ല. ഇതു മനുഷ്യാവകാശലംഘനമാണ്. കൃത്യസമയങ്ങളില്‍ കൃത്യവും വ്യക്തവുമായി യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുക എന്നത് ഓരോ മനുഷ്യന്റെയും അവകാശമാണ്. ചുറ്റും എന്തുനടക്കുന്നു എന്നറിയാതെ ചത്തൊടുങ്ങേണ്ടവരല്ല ഇവിടത്തെ ഓരോ മനുഷ്യനും.
പട്ടഞ്ചേരിയുടെ മുൻകാഴ്ച
എലപ്പുള്ളിയുടെയും നല്ലേപ്പിള്ളിയുടെയും സമീപ പഞ്ചായത്താണ് പട്ടഞ്ചേരി. തുടര്‍ ഭൂകമ്പസാധ്യതകള് നിലനില്‍ക്കുന്ന പട്ടഞ്ചേരി പഞ്ചായത്തില്‍ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന ഭരണസമിതിയുടെ തീരുമാനം വര്‍ഷങ്ങളായിട്ടും നടപ്പായില്ല.
2021 ഒക്ടോബര്‍ 25ന് പട്ടഞ്ചേരിയില്‍ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കി. ജില്ലാ വികസന സമിതിയില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നെങ്കിലും ചില ഉന്നതരുടെ ഇടപെടലുകള്‍ കാരണം തുടര്‍നടപടിയുണ്ടായില്ല. പിന്നീട് ഒട്ടേറെ തവണ ഇതേ ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി കളക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും നാളിതുവരെ ഒന്നുമുണ്ടായില്ല.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി വിഷയം ഗൗരവമായി കാണണമെന്നും മാപിനി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലവും കെട്ടിടസൗകര്യവും ഒരുക്കാമെന്നുമായിരുന്നു പഞ്ചായത്ത് അറിയിച്ചത്. ഭൂകമ്പമാപിനി പട്ടഞ്ചേരിയില്‍ സ്ഥാപിച്ചാല്‍ ജില്ലയിലൊട്ടാകെ, പ്രത്യേകിച്ച് ചിറ്റൂര്‍ താലൂക്കിലെ ഭൂചലനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ജില്ലയിലൊരിടത്തും ഭൂകമ്പമാപിനിയില്ല. ദുരന്തസാധ്യത മുന്നില്‍കണ്ട് ഒരു പ്രാദേശിക ഭരണകൂടം മുന്നിട്ടുവന്നിട്ടും ചില ഉന്നതരുടെ ഇടപെടലില്‍ ഭൂകമ്പമാപിനിയുടെ വരവു നിലച്ചു. ദുരന്തനിവാരണ സംവിധാനമൊട്ടാകെ വിറങ്ങലിച്ചുനിന്നു.
റിക്ടർ സ്കെയിൽ പി-അലേർട്ട് ഭൂകന്പമാപിനി സ്ഥാപിക്കാനാണ് പട്ടഞ്ചേരി പഞ്ചായത്ത് അനുമതി തേടിയത്. ജില്ലാ വികസനസമിതിയിൽ ചില ഉന്നതരുടെ ഇടപെടലിൽ ഇതു തഴയപ്പെട്ടു. രണ്ടുതവണ അപേക്ഷ നൽകിയിട്ടും ഇതായിരുന്നു അവസ്ഥ. റിക്ടർ സ്കെയിലിൽ ഭൂകന്പത്തിന്റെ തീവ്രതയുടെ അളവ് അറിയാനാകും. പക്ഷെ പി-അലേർട്ട് മെഷീനിൽ ഭൂകന്പത്തെ നേരത്തേ അറിയാനാകുമെന്നതാണ് പ്രത്യാശ നൽകുന്നത്.
വലിയ ഭൂകന്പത്തിനു ദിവസങ്ങൾക്കുമുന്പേ സൂചനകൾ മെഷീനിൽ ലഭ്യമാകും. 20 ലക്ഷം രൂപയാണ് ഇതിനു ചെലവുവരുക. എല്ലാ സൗകര്യവുമൊരുക്കാമെന്നറിയിച്ചു തദ്ദേശസ്ഥാപനം രംഗത്തെത്തിയിട്ടും സർക്കാരോ ജില്ലാഭരണകൂടമോ കനിഞ്ഞില്ല. കൂടാതെ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ചില ജില്ലകളിലും പാലക്കാട്ടെ 24 വില്ലേജ് കേന്ദ്രങ്ങളിലും സ്ഥാപിച്ച ദുരന്തലഘൂകരണ ഏർലി വാണിംഗ് സിസ്റ്റം മിക്കയിടത്തും പ്രവർത്തനം നിലച്ചിട്ടു വർഷങ്ങളായി. ഇതൊന്നിന് ഒന്‍പതുലക്ഷം രൂപയാണ് ചെലവ്.
നാട്ടുകാരുടെ ഇടപെടലും...
നിയമങ്ങളെല്ലാം നിലനിൽക്കുന്പോഴും വെള്ളമൂറ്റുന്ന ചില കന്പനികൾ ഇപ്പോഴും കിഴക്കൻമേഖലയിലുണ്ട്. വടകരപ്പടി കിണർപ്പള്ളത്തെ മീൻസംസ്കരണ കന്പനി പ്രതിദിനം ചൂഷണം ചെയ്യുന്നതു മൂന്നുലക്ഷത്തിലധികം ലിറ്റർ ഭൂഗർഭജലം. അടുത്തിടെ നാട്ടുകാർ കന്പനിക്കെതിരേ രംഗത്തുവന്നു.
ഫ്ളോമീറ്റർ സ്വന്തംചെലവിൽ ഘടിപ്പിച്ച് നാട്ടുകാരാണ് ജലചൂഷണത്തിന്റെ കണക്ക് അധികാരികൾക്കു മുന്നിലെത്തിച്ചത്. നിയമങ്ങൾ എതിരായിട്ടും ഇത്തരം കന്പനികൾക്കു പ്രാദേശികാനുമതി ലഭിക്കുന്നുവെന്നതും വിചിത്രസത്യം.
എന്തുകൊണ്ട് എതിര്‍പ്പ്
ഭൂകമ്പമാപിനി സ്ഥാപിച്ചാല്‍ അതുമായി ബന്ധപ്പെട്ട നിബന്ധനകളും നിയമങ്ങളും സ്വമേധയാ പ്രാബല്യത്തില്‍വരും. ജില്ലാ ഭരണകൂടത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ പ്രത്യേക നിയമം പാസാക്കേണ്ട കാര്യമില്ല. ഇതിനെ മറികടക്കാന്‍ ഒറ്റമാര്‍ഗം മാത്രം, ഭൂകമ്പമാപിനി വേണ്ടെന്നു വയ്ക്കുക.
പാലക്കാട്ടെ ജനങ്ങള്‍ക്കു മുമ്പിള്ളതു ദുരന്തലഘൂകരണ മുന്നറിയിപ്പുകളല്ല, ജീവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍. ഒരു തലമുറയ്ക്കാകെ ഉതകേണ്ട ഈ ഉത്തരവുകള്‍ അട്ടിമറിക്കുന്നതും സര്‍ക്കാര്‍ തന്നെയെന്നതാണു വിചിത്രം.
(അവസാനിച്ചു)
സ്വാഭാവിക ഭൂഗർഭജലശോഷണം കരിന്പനയെ മറന്നതിന്റെ ശിക്ഷയോ. ഒരുകാലത്ത് കരിന്പനകൾ പാലക്കാടൻ മണ്ണിന്റെയും വിണ്ണിന്റെയും കാവൽക്കാരായിരുന്നു. ഒരു തുള്ളി ഭൂഗർഭജലം പോലും ചോരാതെ, പാണ്ടിക്കാറ്റിനെ തടഞ്ഞും കടത്തിവിട്ടും ഇവ ആകാശത്തോളം തലയുയർത്തിനിന്നു.
പാലക്കാടിന്റെ പ്രതീകമായിരുന്ന കരിന്പനക്കൂട്ടങ്ങളുടെ സീൽക്കാരം പിന്നെയെപ്പോഴോ നിലച്ചു. എന്നും വെള്ളത്തിനായി കർഷകർ മുറവിളികൂട്ടുന്ന മഴനിഴൽ പ്രദേശമായ പാലക്കാടൻ ചുരത്തിന്റെ ജീവനാഡിയായിരുന്ന കരിന്പനകൾ ഇന്നു വംശനാശ ഭീഷണിയിലാണ്.
ഭൂഗർഭജല സംരക്ഷണത്തിനു മുൻതലമുറക്കാർ പകർന്നുനൽകിയ വഴികളായിരുന്നു പനങ്കൂട്ടങ്ങൾ. അതുവഴി സംരക്ഷിക്കപ്പെട്ടിരുന്നതു പുഴയടക്കമുള്ള ജലസ്രോതസുകളായിരുന്നു. പ്രകൃതിനിയമം അനുസരിച്ച് മരങ്ങളുടെ വേരുകൾ വശങ്ങളിലേക്കേ വ്യാപിക്കൂ. പക്ഷെ കരിന്പനയുടെ ആണിവേര് നേരേ കീഴിലേക്കു ഭൂഗർഭത്തിലേക്കു ചെന്നെത്തും.
ഒരു പനയ്ക്ക് 10,000 മുതൽ 25,000 ലിറ്റർ വരെ ഭൂഗർഭജലം സംരക്ഷിക്കാൻ കഴിവുണ്ടെന്നാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. പുഴയും ഉപരിതലജലവും മാത്രമല്ല, മണ്ണിനാവശ്യം ഭൂഗർഭജലമാണെന്ന കാര്യം നാം ഇതിനിടെ മറന്നു. ഭൂഗർഭജല സംരക്ഷകരായ കരിന്പനകളെയും.
Tags : Spirituality So much...