അറ്റകുറ്റപ്പണി നടത്തിയ പ്രിമോ പൈപ്പില്‍ വീണ്ടും ചോര്‍ച്ച
Tuesday, March 19, 2024 5:33 AM IST
പേരൂര്‍ക്കട: അറ്റകുറ്റപ്പണി നടത്തിയ പ്രിമോ പൈപ്പില്‍ വീണ്ടും ചോര്‍ച്ചയുണ്ടായതോടെ മുട്ടട മുതല്‍ മണ്‍വിള വരെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥ. രണ്ടുദിവസം മുമ്പാണ് 900 എംഎം പ്രിമോ പൈപ്പിന്‍റെ അറ്റകുറ്റപ്പണി വാട്ടര്‍ അഥോറിറ്റി പൂര്‍ത്തീകരിച്ചത്.

ജെസിബി ഉപയോഗിച്ച് കുഴിച്ച് രണ്ടാള്‍താഴ്ചയില്‍ മണ്ണുമാറ്റിയാണ് പണി ആരംഭിച്ചത്. മണ്‍വിളയിലേക്കു പോകുന്ന പ്രധാന ലൈനിലായിരുന്നു അറ്റകുറ്റപ്പണി. പോങ്ങുമ്മൂട് വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്.

എന്നാല്‍ ധൃതിപിടിച്ച് പണി പൂര്‍ത്തീകരിച്ചിട്ടും പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. പണി പൂര്‍ത്തിയാക്കിയശേഷം ചുറ്റുവേലിയും സേഫ്റ്റി കോണുകളും വച്ചിരിക്കുന്നത് റോഡിനു നടുവിലാണ്.

തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണ് ഇത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും കടന്നുപോകുന്ന ഇവിടെ രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടാറ്.

ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയ പൈപ്പിലൂടെ വീണ്ടും ചോർച്ചയുണ്ടായത്. സമാനമായ അവസ്ഥ ഏകദേശം ഒരുമാസം മുമ്പ് അമ്പലമുക്ക് ജംഗ്ഷനില്‍ ഉണ്ടായിരുന്നു. അവിടെയും 900 എംഎം പ്രിമോ പൈപ്പിലായിരുന്നു ചോര്‍ച്ച.

ശരിയായി പണി നടത്താതെ വന്നതോടെ രണ്ടുദിവസത്തെ ഇടവേളയ്ക്കിടെ ഇവിടെ രണ്ടുതവണയാണ് അറ്റകുറ്റപ്പണി നടത്തിയത്. മുട്ടടയില്‍ പൈപ്പ് ചോര്‍ച്ച ഉണ്ടായതോടെ കുടിവെള്ളം മുട്ടലും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.