വോട്ടര്‍മാരെ വരവേല്‍ക്കാന്‍ പോളിംഗ് ബൂത്തുകള്‍ സജ്ജം
Friday, April 26, 2024 6:46 AM IST
നെയ്യാറ്റിന്‍കര: തലസ്ഥാന ജില്ലയിലെ തെക്കന്‍ മേഖലയിലെ പോളിംഗ് ബൂത്തുകള്‍ സജ്ജം. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളൊരുക്കി പോലീസ്. നെയ്യാറ്റിന്‍കരയിലെ രണ്ടു പ്രധാന വിദ്യാലയങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളായിരുന്നു.

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും കോവളം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരുന്നത്. രാവിലെ മുതല്‍ക്കേ ഈ രണ്ടു കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

വിവിധ ഫോമുകളും മഷിയും അടക്കമുള്ള പോളിംഗ് സാമഗ്രികളും സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളും ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. അതാത് കേന്ദ്രങ്ങളിലേയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രത്യേക വാഹനങ്ങളില്‍ ഉദ്യോഹസ്ഥര്‍ ബൂത്തുകളിലെത്തിച്ചേര്‍ന്നു. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തുകളിലേയ്ക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പാര്‍ക്ക് ചെയ്തിരുന്നത്.

അക്കൂട്ടത്തില്‍ സ്കൂള്‍ ബസുകളും സ്വകാര്യ ബസുകളുമുണ്ട്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടക്കം നാലു പേരടങ്ങുന്ന പോളിംഗ് സംഘമാണ് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ടിട്ടുള്ളത്. പോളിംഗ് ബൂത്തുകള്‍ ഇന്നലെ തന്നെ വോട്ടെടുപ്പിനായി സജ്ജീകരിക്കപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പിനായുള്ള സമ്മതിദായകരെ കാത്തിരിക്കുകയാണ് പോളിംഗ് ബൂത്തും ഉദ്യോഗസ്ഥരും.

വോട്ടെടുപ്പ് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. ബൂത്തുകളില്‍ വെബ് കാമറകളിലൂടെ തത്സമയ നിരീക്ഷണം സാധ്യമാകും. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.