കേരളാ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ പി.ജി. ജോർജ് അന്തരിച്ചു
Friday, April 26, 2024 10:49 PM IST
തിരുവനന്തപുരം: കേരളാ ഫുട്ബാൾ ടീം മുൻ ക്യാപ്ടനും പരിശീലകനുമായ പി.ജി. ജോർജ് (75) അന്തരിച്ചു. കാൻസർ ബാധിതനായി ആർസിസിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

കവടിയാർ കൊട്ടാരത്തിനു സമീപത്തുള്ള പുത്തൻവീട്ടിൽ കൃപയിലായിരുന്നു താമസം. മൃതദേഹം നാളെ വീട്ടിൽ പൊതുദർശനം നടത്തും. സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് അമ്പലമുക്ക് തെക്കൻ പരുമല പള്ളിയിൽ നടക്കും.

കേരളാ ഫുട്ബോൾ അസോസിയേഷന്‍റെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 1970-ൽ കേരളാ യൂണിവേഴ്‌സിറ്റിയ്ക്കായി കളിച്ചാണ് ജോർജ് ശ്രദ്ധേയ താരമായത്. 1973-ൽ ദേശീയ ജൂണിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പായ ബി.സി. റോയി കപ്പിൽ കേരളത്തിന് കിരീടം നേടിക്കൊടുത്ത ക്യാപ്ടനായും തിളങ്ങി. എജി കേരളാ ട്രാൻസ്പോർട്ട്, പ്രീമിയം ടയേഴ്സ്, ട്രാൻവൻകൂ‌ർ ടൈറ്റാനിയം ടീമുകൾക്കായും കളിച്ചു. പത്തു വർഷത്തോളം ടൈറ്റാനിയം ടീമിന്‍റെ പരിശീലകനുമായിരുന്നു. 2005 നു ശേഷം സന്തോഷ് ട്രോഫി ടീമിന്‍റെ കോച്ചായും സെലക്ടറായും മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സാലി ജോർജ്. മക്കൾ: തരുൺ പി. ജോർജ് (നൈജീരിയ), വിശാൽ പി. ജോർജ് (കോസ്റ്റ് അക്കൗണ്ടന്‍റ്). മരുമക്കൾ: മെറിൻ തോമസ്, ടീനു എസ്. ജോൺ (റിസർച്ച് സ്കോളർ, ഡിജിറ്റിൽ യൂണിവേഴ്സിറ്റി).