വീട്ടുവളപ്പിൽ നിന്നും പശുക്കളെ മോഷിടിച്ചവർ പിടിയിൽ
Tuesday, March 26, 2024 3:59 AM IST
വലിയതുറ: രാത്രിയിൽ പശുക്കളെ കടത്തികൊണ്ടുപോയവരുടെ ദൃശ്യം വാട്‌സ്ആപില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടി.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കണ്ണമ്മൂല നെല്ലിക്കുഴി സ്വദേശിയായ സിബിയുടെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളെ കാണാതായത്. പശുക്കളെ വീടിനു സമീപത്തുള്ള തെങ്ങില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി ചുവരെഴുതികൊണ്ടിരുന്ന ചിലര്‍ രണ്ടു പേര്‍ പശുക്കളെ കൊണ്ടു പോകുന്നതു കണ്ട് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പശുക്കളെ മോഷ്ടിച്ചു കോണ്ടുപോകുന്നതാണെന്നുള്ള വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ദൃശ്യം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഉടമ പശുക്കള്‍ക്ക് ആഹാരം നല്‍കാന്‍ എത്തിയപ്പോഴാണ് പശുക്കളെ നഷ്ടമായതായി അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഉടമ പരാതിയുമായി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെത്തി. ഇതിനിടയില്‍ വാട്‌സ്ആപ് ദൃശ്യം പോലീസിനും ലഭിച്ചിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ തെരച്ചിലില്‍ പശുക്കളെ ശംഖുമുഖത്ത് മറ്റു പശുക്കളുടെ കൂട്ടത്തില്‍ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഇതോടെ പ്രതികളെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇറച്ചി വെട്ടുകാരനായ കരിക്കകം സ്വദേശിയും ഇയാളുടെ സുഹൃത്ത് കൊച്ചുതോപ്പ് സ്വദേശിയുമാണ് പശുക്കളെ മോഷ്ടിച്ച് കടത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പശുക്കളെ തിരികെ കിട്ടിയതോടെ ഉടമ കേസ് വേണ്ടെന്ന് പറഞ്ഞതോടെ പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു.