മോഷ്ടിച്ച വസ്തുക്കൾ സൂക്ഷിക്കാനായി കുഴിച്ചിട്ടു; പുറത്തെടുക്കുന്നതിനിടെ പോലീസ് പിടിയിലായി
Tuesday, March 26, 2024 3:59 AM IST
വെള്ളറട: നെല്ലിശ്ശേരിയിലെ ക്രഷറില്‍ നിന്നും ഒരു വര്‍ഷം മുമ്പ് മോഷ്ടിച്ച വയറിംഗ് സാധനങ്ങളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ച ശേഷം കുഴിച്ചുമൂടി സൂക്ഷിച്ചിരുന്ന പ്രതികൾ അവ പുറത്തെടുക്കുന്നതിനിടെ പോലീസ് പിടിയിലായി.

വെള്ളറട പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വെള്ളറട നെല്ലിശ്ശേരി ഷിബു ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഷിബു (42), ഇടയ്‌ക്കോട് വില്ലേജില്‍ രാമവര്‍മന്‍ചിറ പുല്ലന്‍കോണം ആദിത്യാ ഭവനില്‍ മുരുകന്‍ എന്ന് വിളിക്കുന്ന ഉദയകുമാര്‍ (42) എന്നിവരാണ് പിടിയിലായത്.

കാറുകളുടേയും ടിപ്പര്‍ ലോറികളിലെയും ബാറ്ററി മോഷ്ടിച്ച കേസുകളിൾ പ്രതിയാണ് ഷിബു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ്ഐമാരായ സുജീത്ത് ജി.നായര്‍, ശശികുമാര്‍, സിവില്‍ പോലീസുകാരായ ദീപു, സുനില്‍കുമാര്‍, സജിന്‍ അടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.