നെയ്യാർ ഉൾവനത്തിൽ കാട്ടുപോത്ത് ആക്രമണം
Tuesday, March 26, 2024 3:59 AM IST
കാട്ടാക്കട: ഉൾവനത്തിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. നെയ്യാർ വന്യജീവി സങ്കേതത്തിലെ ക്ലാമല ബീറ്റിൽ ചാക്കപ്പാറക്ക് മുകളിൽ വച്ചാണ് സംഭവം. ആക്രമണത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ചികിത്സയിലാണ്.
നെയ്യാർ വന്യജീവി സങ്കേതത്തിലെ ഫയർ പ്രൊട്ടക്ഷൻ വാച്ചറാണ് സുരേഷ്.

ജോലിക്കിടെ സമീപത്തെ നീർച്ചാലിൽ നിന്നും വെള്ളം എടുക്കാനായി എത്തിയപ്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിന്‍റെ കുത്തേറ്റ സുരേഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബോധരഹിതനായി വീഴുകയായിരുന്നു. രണ്ടു മണിക്കൂറുകളോളം കാട്ടിൽ സുരേഷ് ബോധരഹിതനായി കിടക്കുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോഴായിരുന്നു ബന്ധുക്കളേയും വനപാലകരേയും വിവരമറിയിച്ചത്.

തുടർന്ന് അവരെത്തിയാണ് സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സുരേഷിപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വേനൽ കടുത്തതോടെ പ്രദേശത്ത് കാട്ടുതീ ഉണ്ടാകുന്നത് തടയാനായി മൂന്നുപേരെയാണ് ജേലിക്കായി നിയോഗിച്ചിരുന്നത്. എന്നാൽ സംഭവം നടക്കുന്ന സമയത്ത് മറ്റ് രണ്ടുപേർ ലീവായിരുന്നു. പ്രദേശത്ത് കാട്ടുപോത്തിന്‍റെ ശല‍്യം രൂക്ഷമാണെന്ന് ആദിവാസികളും പറയുന്നു.