തീരദേശത്ത് ഹെലികോപ്റ്റർ നിരീക്ഷണം
Tuesday, March 26, 2024 3:59 AM IST
വിഴിഞ്ഞം: തീരസുരക്ഷക്കായി തീരദേശ പോലീസിന്‍റെ ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം. സ്വകാര്യഹെലികോപ്റ്ററിൽ പൂവാർ മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ഒരു മണിക്കൂറിലെ ആകാശപ്പറക്കൽ. എഐജി പൂങ്കുഴലി, വിഴിഞ്ഞം സിഐ. രാജ് കുമാർ, നീണ്ടകര സിഐ രാജീഷ്, തോട്ടപ്പള്ളി സിഐ റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്രോളിംഗ് .

ഇന്നലെ രാവിലെ പത്തിനു കോവളം പാലസ് ജംഗ് ഷനിലെ ഹെലിപാഡിൽ നിന്നു പറന്നുയർന്ന ഹെലികോപ്റ്റർ ഒരു മണിക്കൂർ ചുറ്റിയടിച്ചശേഷം പതിനൊന്നു മണിയോടെ കോവളത്ത് തിരിച്ചിറങ്ങി. സുരക്ഷിതമായ ബോട്ടുകളില്ലാതെ തീരദേശ സ്റ്റേഷനുകൾ നട്ടം തിരിയുമ്പോഴാണ് ബന്ധപ്പെട്ടവരുടെ ആകാശപ്പറക്കൽ. തീരസുരക്ഷയെന്ന പേരിലായതിനാൽ ഹെലികോപ്റ്റർ ഉൾക്കടലിലേക്ക് പറന്നില്ല. എല്ലായ് പ്പോഴും കടൽ പട്രോളിംഗിന് ഉൾക്കടൽ വരെ പോകാൻ പാകത്തിലുള്ള ബോട്ട് വേണമെന്നുണ്ട്.

തീരത്ത് നിന്നു 12 നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെയാണ് തീരദേശ പോലീസിന്‍റെ അധികാര പരിധി. എന്നാൽ ഇത്രയും കിലോമീറ്റർ ദൂരം സുരക്ഷിതമായി ഓടിയെത്താൻ പാകത്തിലുളളബോട്ടുകൾ കേരളത്തിലെ ഭൂരിഭാഗം തീരദേശ സ്റ്റേഷനുകളിലും ഇല്ലെന്നാണറിവ്. ജില്ലയിൽ ഉള്ള മൂന്ന് സ്റ്റേഷനുകളിലെയും ബോട്ടുകൾ കണ്ടം ചെയ്യേണ്ട കാലവും കഴിഞ്ഞു.