പൊങ്കാല... വിവാഹം... പ്രചാരണം പൊടിപൂരം
Tuesday, March 26, 2024 3:59 AM IST
സെൽഫിയും ക്ഷേത്ര ദർശനവുമായി തരൂർ

ക്ഷേത്രദർശനം നടത്തിയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തും യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ പ്രചാരണ രംഗത്തു സജീവം. ഇന്നലെ ചെന്പഴന്തി കല്ലർത്തല ശ്രീ ബാലഭദ്രാ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും പൊങ്കാലയ്ക്കെത്തിയവർക്ക് ആശംസകൾ നേരുകയും ചെയ്തു. വെങ്ങാന്നൂരിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുകയും അവിടെ കൂടിയവരോടു വോട്ടഭ്യർഥിക്കുക മാത്രമല്ല കൂടെ ചേർന്നു സെൽഫിയെടുക്കുകയും ചെയ്തു. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം നവദന്പതികൾക്കു ആശംസകളും നേർന്നു. കല്ലിയൂരിലെ തെരഞ്ഞെടുപ്പു കണ്‍വൻഷനിലും അദ്ദേഹം പങ്കെടുത്തു.

തൊഴിലാളികൾക്കൊപ്പം പന്ന്യൻ

ഇന്നലെ നെയ്യാറ്റിൻകര മണ്ഡലത്തിലായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ പര്യടനം. കുളത്തൂർ ഗവണ്‍മെന്‍റ് കോളജ്, വിശ്വഭാരതി സ്കൂൾ, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര കോടതി, കേരള ഓട്ടോമൊബൈൽസ്്് എന്നിവിടങ്ങളിലെത്തിയ സ്ഥാനാർഥി വോട്ടു തേടി. കോടതിയിലെത്തിയ പന്ന്യനെ അഭിഭാഷകർ സ്വീകരിച്ചു. അവർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണു സ്ഥാനാർഥി മടങ്ങിയത്. കേരള ഓട്ടോമൊബൈൽസിലെ തൊഴിലാളികളുടെ പരാതികൾകേട്ട സ്ഥാനാർഥി ബന്ധപ്പെട്ടവരോട് കാര്യങ്ങൾ തിരക്കാമെന്നറിയിച്ച ശേഷമാണ് തിരിച്ചുപോയത്.

പൊങ്കാലയും ഇഫ്താർ വിരുന്നുമായി രാജീവ് ചന്ദ്രശേഖർ

മറ്റു രണ്ടു സ്ഥാനാർഥികളുടെ പ്രചാരണത്തിനു സമാനമായിരുന്നു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പു പരിപാടി. ആറ്റുകാൽ ക്ഷേത്രത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. തുടർന്നു വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തു.

ബാലരാമപുരം കോട്ടുകൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകളിലും സ്ഥാനാർഥി പങ്കെടുത്തു. വെങ്ങാന്നൂരിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിൽ പങ്കെടുത്ത് വധുവരന്മാർക്ക് ആശംസകൾ നേർന്നു. കോവളത്തെ കല്ലിയൂർ ക്ഷേത്രത്തിലും രാജീവെത്തി. ഇതിനിടെ പട്ടത്തെ തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനത്തിലും നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ നടന്ന ഇഫ്താർ വിരുന്നിലും സ്ഥാനാർഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

കണ്‍വൻഷനും പാർട്ടി യോഗങ്ങളുമായി അടൂർ പ്രകാശ്

രാവിലെ വെഞ്ഞാറമൂടിൽ നടന്ന തലേക്കുന്നിൽ ബഷീർ അനുസ്മരണ ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് പങ്കെടുത്തു. തുടർന്ന് അണ്ടൂർകോണം മണ്ഡലം കണ്‍വൻഷനിൽ പങ്കെടുത്തു. വർക്കല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടർമാരെ കാണുന്നതിനായിരുന്നു ഇന്നലെ കൂടുതൽ സമയവും സ്ഥാനാർഥി ചെലവഴിച്ചത്. കച്ചവടക്കാരെയും ചില സ്ഥലങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെയും അദ്ദേഹം കണ്ടു. വ്യാപാരികൾ തങ്ങൾക്കുള്ള പരാതികൾ എംപി കൂടിയായ അദ്ദേഹത്തോടു പങ്കുവച്ചു.

രാത്രിയോടെ തിരുവനന്തപുരം ഡിസിസി ഓഫീസിലെത്തിയ അടൂർ പ്രകാശ് നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സംബന്ധിച്ചു ചർച്ച ചെയ്തു.


"ജോയിഫുൾ കാന്പസു'മായി വി.ജോയി


കാന്പസുകൾ കേന്ദ്രീകരിച്ചാണു കഴിഞ്ഞ ദിവസങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥി വി. ജോയിയുടെ പ്രചാരണം. "ജോയിഫുൾ കാന്പസ്' എന്നാണു പരിപാടിയുടെ തലക്കെട്ട്. ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ കാന്പസുകളിലായിരുന്നു ഇന്നലെ പ്രചാരണം. തുന്പ സെന്‍റ് സേവ്യേഴ്സ് കോളജ്, തോന്നയ്ക്കൽ എ.ജെ. കോളജ്, നെടുങ്കണ്ടം ബിഎഡ് കോളജ്, ചിറയിൻകീഴ് മുസ്ലിയാർ കോളജ് എന്നിവിടങ്ങളിൽ വിദ്യാർഥികളുമായി സ്ഥാനാർഥി സംവദിച്ചെന്നു മാത്രമല്ല കഴിഞ്ഞ ദിവസം ഡൽഹി ജെഎൻയു കോളജിലെ ഇടതുപക്ഷത്തിന്‍റെ വിജയവും ജോയി ചർച്ചയാക്കി.

നമ്മുടെ നാട്ടിലെ വിദ്യാർഥികളെന്തിനു വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പോയി പഠിക്കുന്നൂവെന്ന മറുചോദ്യം സ്ഥാനാർഥിയെ അൽപമൊന്നു വിഷമത്തിലാക്കി. എങ്കിലും എല്ലാം ശരിയാക്കാം എന്നു പുഞ്ചിരിയോടെ ജോയിയും ജോയിയായി മറുപടി നൽകി.

പദയാത്രയും കോളനി സന്ദർശനവുമായി വി.മുരളീധരൻ

കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിവരുന്ന വികസന പ്രവർത്തനമാണു ഇന്ത്യയിലെന്ന പോലെ കേരളത്തിലെ എൻഡിഎ സ്ഥാനാർഥികളും മുഖ്യ പ്രചാരണായുധമാക്കുന്നത്. സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ കേരളത്തിനു മോദിയുടെ ഗാരന്‍റി തന്നെയാണു മുഖ്യപ്രചാരണായുധമാക്കുന്നത്.

ഇന്നലെ ആറ്റിങ്ങൽ അമർജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണു പ്രചാരണത്തിനു തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ കൊട്ടിക്കോട് കോളനി നിവാസികളെ സന്ദർശിച്ചു. പിന്നീട് ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച. സായ്ഗ്രാമം കോളജിലെ വിദ്യാർഥികളുമായി വികസന സംവാദം. ഒറ്റൂരിലും നാവായിക്കുളത്തും പദയാത്ര. ഇങ്ങനെ തുടർന്നു പ്രചാരണം.