പുഴമെലിഞ്ഞു, കടവൊഴിഞ്ഞു...
Wednesday, March 27, 2024 6:22 AM IST
പേരൂര്‍ക്കട: വേനല്‍ കടുത്തതോടെ കരകവിഞ്ഞൊഴുകിയിരുന്ന കിള്ളിയാര്‍ മെലിഞ്ഞു. മാത്രമല്ല ഒഴുകിയെത്തുന്നതത്രയും മലിനജലവും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വാഴോട്ടുകോണം, വെള്ളൈക്കടവ്, മണ്ണാമ്മൂല, തൊഴുവന്‍കോട് തുടങ്ങിയഭാഗത്തുകൂടി കടന്നുപോകുന്ന കിള്ളിയാറിന്‍റെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്.

കിള്ളിയാറിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കുന്നതിന് കെട്ടിയിരുന്ന ബണ്ടുകള്‍വരെ ചിലസ്ഥലങ്ങളില്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. ഇത്രയും ഭീകരമായ ഒരവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് കരകളില്‍ താമസിക്കുന്നവര്‍ പറയുന്നത്. ഒഴുക്കുവെള്ളമുണ്ടായിരുന്നതിനാല്‍ കിള്ളിയാറിന്‍റെ കരകള്‍ വൃത്തിയായി കിടന്നിരുന്നു. ഇപ്പോള്‍ കാട്ടുചെടികള്‍ വളര്‍ന്ന് വികൃതമായ അവസ്ഥയിലാണ് ആറിനോട് ചേർന്ന പ്രദേശം.

കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്ക് ജലസേചനത്തിനും കിള്ളിയാറിലെ ജലമാണ് കര്‍ഷകര്‍ ഉപയോഗിച്ചിരുന്നത്. നിരവധി കർഷകരുള്ള മണ്ഡലമാണ് വട്ടിയൂർകാവ്. അതിനാൽ തന്നെ ഏറെയും ബുദ്ധിമുട്ടുന്നത് കർഷകരാണ്. ചില അവസരങ്ങളില്‍ വെള്ളത്തിന്‍റെ ഒഴുക്കും പെട്ടെന്ന് നിലയ്ക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കിള്ളിയാര്‍ ഒഴുകുന്ന തൊഴുവന്‍കോട് ഭാഗത്ത് ആറിന്‍റെ അടിത്തട്ടിലെ ഉരുളന്‍കല്ലുകള്‍ പുറത്തുകാണാവുന്ന അവസ്ഥയിലാണ്. അത്രമാത്രം വെള്ളത്തിന്‍റെ അളവ് കുറഞ്ഞിരിക്കുകയാണെന്ന് സാരം.

മാലിന‍്യനിക്ഷേപത്തിനു ശമനം ആകാത്തതിനാൽ തന്നെ പലയിടത്തും ഒഴുക്കിന് തടസം ഉണ്ടാകുന്നു. സാധാരണ വേനല്‍ക്കാലങ്ങളില്‍ ഇത്രമാത്രം ജലചോര്‍ച്ച കിള്ളിയാറ്റില്‍ ഉണ്ടാകാറില്ല. ഒഴുക്ക് നിലച്ചിരിക്കുന്ന ഭാഗങ്ങളില്‍ വളര്‍ന്നുകയറിയിരിക്കുന്ന കാട്ടുചെടികള്‍ വെട്ടിവൃത്തിയാക്കി കിള്ളിയാര്‍ സംരക്ഷണത്തിന് വരുന്ന മഴക്കാലത്തിനുമുമ്പ് ആരംഭം കുറിക്കണമെന്നാണ് പരിസ്ഥിതിവാദികളുടെ ആവശ്യം.