കളം നിറഞ്ഞ്: മനസറിഞ്ഞ്
Thursday, March 28, 2024 6:18 AM IST
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തിരക്കിട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു ഇന്നലെ. തിരുവനന്തപുരം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഈസ്റ്റ് ഫോർട്ട് പ്രിയദർശിനി ഹാളിൽ നടന്നു. സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ കണ്‍വൻഷൻ ഉദ്ഘാടനം ചെയ് തു. ഡോ. ശശി തരൂർ കണ്‍വൻഷനെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി. ജോജോയുടെ മൃതദേഹത്തിനു തിരുവനന്തപുരം പ്രസ് ക്ലബ് ഹളിലെത്തി തരൂർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് തരൂർ എഎപിയുടെ പരിപാടിയിൽ പങ്കെടുത്തു. ഡൽഹിയിലും കേരളത്തിലുമെല്ലാം ബിജെപി പൂജ്യം സീറ്റിൽ ഒതുങ്ങുമെന്നും ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും ഡോ. തരൂർ പറഞ്ഞു. തുടർന്ന് സ്ഥാനാർഥി വിവിധ മാധ്യമങ്ങൾക്കായി അഭിമുഖം അനുവദിച്ചു. വൈകുന്നേരം കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം സമ്മേളനത്തിൽ ഡോ.തരൂർ പങ്കെടുത്തു.

മലയാളത്തിന്‍റെ പ്രിയ കവി ഒഎൻവി കുറുപ്പിന്‍റെ വസതിയിൽ നിന്നുമാണ് ഇന്നലെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തന്‍റെ തെരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത്. കരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ വിപ്ലവ കവിയുടെ ഓർമകളിൽ ഒഎൻവി കുറുപ്പിന്‍റെ ഭാര്യ സരോജിനി അമ്മ പന്ന്യനെ സ്വീകരിച്ചു.

മഹാകവിയുമായി പുലർത്തിയിരുന്ന സ് നേഹോഷ്മളമായ ബന്ധം പന്ന്യൻ അനുസ്മരിച്ചു. "നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ..' എന്ന് ഒഎൻവി എഴുതിയ വരികൾ യാഥാർഥ്യത്തിൽ വന്നുവെന്ന് പന്ന്യൻ പറഞ്ഞു. കൃഷിഭൂമി കൃഷിക്കാരനു പിന്നീട് ലഭിച്ചു.

അങ്ങനൊരു കാര്യത്തെക്കുറിച്ച് നിശ്ചയദാർഢ്യത്തോടെ പറയുവാൻ സാധിച്ച ഒരു കവി ലോകചരിത്രത്തിൽ മറ്റാരുമില്ലെന്ന് പന്ന്യൻ അനുസ്മരിച്ചു. തുടർന്ന് ഇഎംഎസിന്‍റെ മകൾ ഇ.എം. രാധയെയും മരുമകൻ ഗുപ്തനെയും പന്ന്യൻ വീട്ടിലെത്തി സന്ദർശിച്ചു. കവി പുതുശേരി രാമചന്ദ്രന്‍റെ വസതിയിലും സ്ഥാനാർഥി എത്തി. പുതുശേരിയുടെ മകൾ ഗീതയും മരുമകൻ ഡോ .കെ.എസ്. രവികുമാറും അദ്ദേഹത്തെ സ്വീകരിച്ചു.

തിരുവനന്തപുരത്ത് സമരം ചെയ്ത സിവിൽ പോലീസ് ഓഫീസർ ഉദ്യോഗാർഥികൾക്കു വേണ്ടി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ജോലിക്കായി സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സമരം ചെയ്ത ഉദ്യോഗാർഥികൾക്ക് ഉടൻ അവർ അർഹിക്കുന്ന തൊഴിൽ നൽകി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ജോലിയെന്ന സ്വപ്നം സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥമൂലം നശിച്ച ഈ ഉദ്യോഗാർഥികൾക്ക് വേണ്ടി ഉടൻ ഇടപെടണമെന്നും അവരുടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ്യപ്പെട്ടത്. കേരളത്തിലെ പോലീസ് സേനയിലേക്ക് പോലും നിയമനം നടത്താൻ കഴിയാത്ത ഇത്തരമൊരു സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിലൂടെ പറയുന്നു.

ഇന്നലെ ഉച്ചയോടെ പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ അധ്യാപകരും വിദ്യാർഥികളുമായി രാജീവ് ചന്ദ്രശേഖർ സംവദിച്ചു. തലസ്ഥാന ജില്ലയെ ഇന്നൊവേഷൻ സെന്‍ററായി മാറ്റുന്നതിന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിട്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങലിൽ ഒന്നാംഘട്ടം അവസാനത്തിലേക്ക്

ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ മണ്ഡലം, നിയോജക മണ്ഡലം കണ്‍വൻഷനുകൾ ഇന്നലെ അവസാനഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാവിലെ 10ന് വട്ടപ്പാറ ജംഗ്ഷനിൽ വിവിധയിടങ്ങളിൽ അദ്ദേഹം വോട്ട് അഭ്യർഥിച്ചു. മാർക്കറ്റുകളും കടകളും സന്ദർശിച്ച അദ്ദേഹം വ്യാപാരികളോടും കച്ചവടക്കാരോടും സംവദിച്ച് തന്‍റെ വികസനനേട്ടങ്ങൾ പറഞ്ഞും ചർച്ച ചെയ്തും വോട്ടുതേടി.

അവരോടൊപ്പം നിന്ന് ഫോട്ടോയും സെൽഫിയും എടുത്താണ് അടൂർ പ്രകാശ് അടുത്ത പര്യടനയിടത്തേക്ക് പോയത്. പ്രതിഷ്ഠാ വാർഷികവും താലപ്പൊലി മഹോത്സവവും നടക്കുന്ന കരകുളം അമ്മൻ നഗറിലെ ദേവീക്ഷേത്രം അടൂർ പ്രകാശ് സന്ദർശിച്ചു ഭക്തജനങ്ങളോട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് പതിനൊന്നരയോടെ നെടുമങ്ങാട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നെടുമങ്ങാട് മേഖലയിലെ പാർട്ടി പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി.

ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥി പര്യടനം ഇന്നലെ കിളിമാനൂർ കുന്നുമേൽ ജംഗ്ഷനിലാണ് ആരംഭിച്ചത്. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോൾ മൗനം പാലിച്ചവരാണ് യുഡിഎഫ് എംപിമാരെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.

കേരള സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകുന്പോൾ സാന്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നത്. അതിനെതിരെ പാർലമെന്‍റിൽ പ്രതികരിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞിട്ടില്ലെന്നും എം.എ.ബേബി ഓർമിപ്പിച്ചു. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി.ജയൻബാബു ഉൾപ്പെടെയുള്ള നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വൻ ജനപിന്തുണയാണ് സ്ഥാനാർഥി പര്യാടനത്തിന് ഇന്നലെ ലഭിച്ചത്.

തിരക്കിട്ട തെരഞ്ഞെടുപ്പു പര്യടനത്തിലായിരുന്നു ഇന്നലെ ആറ്റിങ്ങൽ ലോക് സഭാമണ്ഡലത്തിലെ എൻജിഎ സ്ഥാനാർഥി വി.മുരളീധരൻ. മണ്ഡലത്തിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമാണ് വി.മുരളീധരൻ നടത്തുന്നത്. മാസപ്പടി ആരോപണത്തിൽ ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് മുരളീധരൻ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്കു പറയേണ്ടി വരും. മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിലുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സിപിഎം വാദം വിലപ്പോകില്ല. തെരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടൽ എന്നും ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.